Activate your premium subscription today
Thursday, Mar 6, 2025
Mar 2, 2025
പ്രശ്നം വലുതായാലും ചെറുതായാലും പരിഹാരം കാണാൻ ഉടൻ ഒരു ശ്രമം. തന്റെ മുന്നിലെത്തുന്ന പ്രശ്നങ്ങളെ ഡോ.സജി വർഗീസ് എന്ന അധ്യാപകൻ കുറെക്കാലമായി സമീപിക്കുന്നത് ഇങ്ങനെയാണ്. ക്ലാസ്മുറികളിൽനിന്നും കളിക്കളങ്ങളിൽനിന്നും യാത്രകളിൽനിന്നുമെല്ലാം ഇങ്ങനെ ഒപ്പം കൂടിയ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമം എത്തിനിന്നതു ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഡെയ്സ് (Design and Innovation for Social Entrepreneurship) എന്ന സംരംഭത്തിലാണ്.
കണ്ണൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറും ആദികടലായി സ്വദേശിയുമായ ഷംസുദ്ദീൻ തൈക്കണ്ടി ആഴ്ചയിൽ ആറു ദിവസവും യാത്രക്കാർക്കായി ഓട്ടോ ഓടിക്കും. എന്നാൽ, ഞായറാഴ്ച മാത്രം സ്വന്തം ആവശ്യത്തിനാണ് കഴിഞ്ഞ രണ്ടു വർഷം ഓടിയത്. തലശ്ശേരി ബ്രണ്ണൻ കോളജിലേക്കായിരുന്നു ഈ ഞായറാഴ്ച യാത്ര. ഈ ഓട്ടത്തിനിടെ ഓട്ടോയിൽ കയറുന്നവരിൽനിന്ന് ചാർജ് വാങ്ങാറില്ല. കാരണം അവർ ഷംസുദ്ദീന്റെ സഹപാഠികളാണ്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യ കോഴ്സായ എംഎ മലയാളം പഠിതാവായിരുന്നു ഷംസുദ്ദീൻ.
സ്കൂൾ സങ്കൽപത്തെ അടിമുടി മാറ്റിയെഴുതുന്ന ഒരു അത്യാധുനിക, അത്യാഡംബര സ്കൂളിന് ആദ്യ ബെൽ മുഴങ്ങാനൊരുങ്ങുകയാണ് ദുബായിൽ. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സംരംഭകരായ ജെംസ് ഇന്റർനാഷനലാണ് പുതിയ സ്കൂൾ എന്ന ആശയം യാഥാർഥ്യമാക്കുന്നത്.
‘‘ഇവനുയാര്? നീ എല്ലിന്ത ബറവത്?’’ മലയാളത്തിലല്ല കെ.പി.നാരായണനും സഹോദരന്റെ മകൾ രാജപുത്രിയും സംസാരിക്കുന്നത്. തെലുങ്കോ കന്നഡയോ അല്ല. മലയാളവും തെലുങ്കും കന്നഡയും തുളുവും ചേർന്ന മാദിക ഭാഷയിലാണ് കണ്ണൂർ കരിവെള്ളൂരിലെ ഓലാട്ട് കോളനിയിലെ വീട്ടുമുറ്റത്തുനിന്ന് ഇവർ ചോദിക്കുന്നത്. ‘‘ നിങ്ങളാരാണ്? എന്തിനാണു വന്നത്?’’. ഒരുപക്ഷേ, അധികനാൾ ഇങ്ങനെയൊരു ഭാഷ ഭൂമുഖത്തുണ്ടാകില്ല. കാരണം നാരായണനും (85) രാജപുത്രിയും (55) അടക്കം കുറച്ചുപേർ മാത്രമേ മാദിക സംസാരിക്കുന്നുള്ളൂ. ലിപിയില്ലാത്ത ഈ ഭാഷയ്ക്കു പറയാനുള്ളത് ഒരു സമുദായത്തിന്റെ ചരിത്രം കൂടിയാണ്. പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ കഥകൾ..
പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കണം എന്ന ഭിന്നശേഷി അവകാശ നിയമം 2016ൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന വിവരം ജെറിൻ ജോൺസൺ ശ്രദ്ധിച്ചിരുന്നില്ല. തന്നെ ബാധിക്കാത്ത വിഷയത്തെ കുറിച്ച് എന്തിന് അന്വേഷിക്കണം എന്ന ചിന്തയായിരുന്നു അന്ന്. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം ഇന്നോളം, എറണാകുളം വടക്കൻ പറവൂർ വടക്കേക്കര മടപ്ലാതുരുത്ത് അറക്കത്തറ വീട്ടിൽ ജെറിൻ ഏറ്റവും കൂടുതൽ പഠിച്ചതും ചിന്തിച്ചതും പോരാടിയതും ഇതേ ഭിന്നശേഷി അവകാശ നിയമം നടപ്പാക്കി കിട്ടുന്നതിനായിരുന്നു. ജെറിന്റെ ജീവിതവും ഇപ്പോൾ വീൽചെയറിലാണ് എന്നതാണ് ഇതിനു കാരണം.
Feb 23, 2025
യുദ്ധം പ്രതിദിനം അതിർത്തികൾ മാറ്റി വരയ്ക്കുമ്പോൾ യുക്രെയ്ൻ എന്ന രാജ്യവും ഒരു ജനസമൂഹവും പതിയെ ഭൂപടത്തിൽ നിന്നു മായുകയാണ്. നാലുകോടിയോളം വരുന്ന ജനങ്ങളുടെ മുന്നിൽ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടം മാത്രമാണ് ബാക്കിയുള്ളത്. ഒരു കോടിയോളം ജനങ്ങൾ നാടുവിട്ട് മറ്റു രാജ്യങ്ങളിൽ അഭയം തേടി. ഒന്നേമുക്കാൽ കോടിയോളം ജനങ്ങൾ രാജ്യത്തിനകത്തു തന്നെ അഭയാർഥികളായും മാറി. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 2024 ഡിസംബർ 31 വരെ 12,456 സാധാരണക്കാർ കൊല്ലപ്പെട്ടു. ജീവിതരേഖ മാറ്റിവരയ്ക്കപ്പെട്ട കോടിക്കണക്കിനു മനുഷ്യരുടെ മുഖമായി ഇവിടെ ജീവിതം പറയുന്നത് മൂന്നു പേരാണ്. സമൂഹമാധ്യമങ്ങൾ അകലങ്ങൾ ഇല്ലാതാക്കുന്ന കാലത്ത് പല രാജ്യങ്ങളുടെ സുരക്ഷിതത്വത്തിൽനിന്നാണ് അവർ നഷ്ടപ്പെട്ട സ്വന്തം നാടിനെ കുറിച്ചു പറഞ്ഞത്.
കൊൽക്കത്ത പൂർബാലോക് സ്ട്രീറ്റിൽ പി.സി.സർക്കാർ ജൂനിയറിന്റെ വീടിനു മുന്നിൽ വാളേന്തിയ ഭടൻമാരുടെ പല രൂപങ്ങൾ. ഏറെക്കാലമായി വേദികളിലൊന്നും കാണാത്ത മഹേന്ദ്രജാലകനുമായി സംസാരിക്കാനുള്ള ആവേശത്തോടെ പടികയറിച്ചെല്ലുമ്പോൾ, ഇനിയും അങ്കത്തിനു തയാർ എന്ന ആത്മവിശ്വാസത്തോടെ എഴുപത്തെട്ടുകാരൻ. മനസ്സിൽ മായാതെ കിടക്കുന്ന മലയാളസ്നേഹത്തോടെ സർക്കാർ സ്വീകരിച്ചു.
1875 ലെ ശിവരാത്രി അമാവാസി നാൾ. തിരുവല്ല താലൂക്കിലെ കുറിയന്നൂർ മയിലാടുംപാറയിൽ തപസ്വി ഓമൽ അന്നാണ് ശിവപ്രതിഷ്ഠ നടത്തിയത്. അക്കാലത്തെ സാമൂഹിക സങ്കൽപങ്ങളെ ഭേദിച്ച മഹാസംഭവം. ആ പ്രതിഷ്ഠയ്ക്ക് ഈ ശിവരാത്രി നാളിൽ 150 വർഷം. ഓമൽ എന്ന ചെറുപ്പക്കാരനെ ശൈവഭക്തനാക്കിയതും കുറിയന്നൂരിലെ വിപ്ലവമായ പ്രതിഷ്ഠയിലേക്കു നയിച്ചതും സ്വജീവിതം നൽകിയ അനുഭവങ്ങളായിരുന്നു.
Feb 16, 2025
സാഗരസംഗമ തീരത്ത് സഞ്ചാരികൾക്ക് വിസ്മയമായി കടൽപ്പാലം. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച രാജ്യത്തെ ആദ്യത്തെ കണ്ണാടിപ്പാലം കാണാനാണ് സന്ദർശകരുടെ തിരക്കേറുന്നത്. പാറകൾക്കിടയിൽ കടലിനു മുകളിൽ തൂക്കുപാലം മാതൃകയിൽ നിർമിച്ച നടപ്പാലം നിർമാണ വൈദഗ്ധ്യത്തിന്റെ പ്രതീകം കൂടിയാണ്.
റോഡിനിരുവശത്തും മുകളിലും നീലാകാശത്തിന്റെ ‘പൗഡർ ബ്ലൂ’ നിറം മാത്രം. ചുറ്റും ഉപ്പിന്റെ കരകാണാപ്പരപ്പ്. മുകളിലാകാശം, താഴെ വെളുത്ത മരുഭൂമി. നീല കലർന്ന വെളുപ്പ് നിറം കാഴ്ചയിൽ കവിയാതെ നിറയുന്നു. പച്ചപ്പോ മൺചുവപ്പോ പൂക്കളുടെ ജാലങ്ങളോ ചക്രവാളത്തിനടുത്തു പോലും കാണാത്തവിധം വെൺമേഘത്തിരയ്ക്കു നടുവിലൂടെ ടാറിട്ട സിംഗിൾ ലൈൻ റോഡിലൂടെ ഡ്രൈവ് ചെയ്തു പോകുമ്പോൾ ഒരു സ്വപ്നാന്ത്യത്തിന്റെ കയ്യിൽത്തൂങ്ങി സ്വർഗത്തിലേക്കാണോ സഞ്ചാരം എന്ന് ന്യായമായും സംശയിക്കും. ആകാശവും ഭൂമിയും സീമാതീതമായി സന്ധിക്കുന്ന ഇടമായി തോന്നുന്ന ഇവിടം ലോകത്തിലെ രണ്ടാമത്തെ വലിയ ഉപ്പ് മരുഭൂമി ആയ റാൻ ഓഫ് കച്ചിന്റെ ഏറ്റവും സുന്ദരമായ, ഏറ്റവും അകളങ്കിതമായ വാലറ്റമാണ്.
കൊടുംകാട്ടിൽ നളൻ ഉപേക്ഷിച്ച ദമയന്തിയായി കലാമണ്ഡലം പ്രഷീജ ഗോപിനാഥ് എന്ന മോഹിനിയാട്ടം നർത്തകി അരങ്ങിൽ വിലപിക്കുമ്പോൾ ഉള്ളൊന്നു പിടയും. കഥയുടെ ഒടുവിൽ ദമയന്തിയും നളനും ഒരുമിക്കും; എന്നാൽ പ്രഷീജയ്ക്കൊപ്പം പ്രിയതമനില്ല. ഭർത്താവെഴുതിയ വരികളിലെ കഥാപാത്രങ്ങളായി ജീവിക്കുമ്പോൾ മനസ്സിൽ മാത്രമാണ് അദ്ദേഹം ഉള്ളത്. ഇരിങ്ങാലക്കുട സ്വദേശിനി പ്രഷീജയ്ക്ക് നൃത്തവും നൃത്യവും നാട്യവുമാണു പ്രാണൻ. 30 വർഷമായി നൃത്തത്തിലലിഞ്ഞ ജീവിതം. എട്ടാംവയസ്സിൽ ഭരതനാട്യത്തിലൂടെ ചുവടുകൾവച്ച് എട്ടാം ക്ലാസ് മുതൽ കലാമണ്ഡലത്തിൽ നിന്ന് നൃത്തപഠനം. 15–ാം വയസ്സിൽ അരങ്ങേറ്റം. ഭരതനാട്യവും കുച്ചിപ്പുഡിയും പരിശീലിച്ച പ്രഷീജയുടെ ചുവടുകൾക്ക് മോഹിനിയാട്ടത്തിന്റെ ലാസ്യതാളം കൈവന്നത് 1998 മുതലായിരുന്നു. കഥകളി കലാകാരൻ കലാനിലയം ഗോപിനാഥനുമായി ആ വർഷമായിരുന്നു വിവാഹം.
വർഷങ്ങൾക്ക് മുൻപു താൻ വെടിമരുന്ന് ഇറക്കിവച്ച കണ്ണൂർ തീരത്ത് വൈസ്രോയി ഗാമ വീണ്ടുമിറങ്ങി. കടലിന് കപ്പൽ കത്തിക്കരിഞ്ഞ ഗന്ധം. അൽപമകലെയായി ശിരസ്സുയർത്തി സെന്റ് ആഞ്ചലോ കോട്ട. കോട്ടയുടെ ചെങ്കൽക്കെട്ടുകളിൽ തിരയ്ക്കൊപ്പം നീങ്ങുന്ന പാതിവെന്ത പലകകളും പറങ്കിപ്പടയുടെ യൂണിഫോം അവശിഷ്ടങ്ങളും. നരവീണ പുരികങ്ങളുയർത്തി മാപ്പിളബേയുടെ തീരത്തേക്ക് ഗാമ കണ്ണുപായിച്ചു. കൂസാതെ, തരിമ്പും പതറാതെ തന്നെ നോക്കിനിൽക്കുന്ന അറയ്ക്കലിന്റെ പോരാളികൾ. കടലിലേക്കു കുതിക്കാൻ വെമ്പുന്ന ചെറുതോണികൾ. ഒരു നിമിഷം പോലും വൈകാതെ ഗാമ ആ തീരുമാനമെടുത്തു. അറയ്ക്കലിന്റെ പടനായകനെ, ബലിയ ഹസനെ കൊല്ലണം ! തീരുമാനമെടുത്ത് ദിവസങ്ങൾക്കുള്ളിൽ, 1524 ഡിസംബർ 24ന് ഗാമ മരിച്ചു. പിന്നാലെ ബലിയ ഹസനെ കണ്ണൂർക്കോട്ടയിൽ തൂക്കിക്കൊന്നു. 500 വർഷങ്ങൾക്കിപ്പുറവും ബലിയ ഹസനെ കണ്ണൂർ തീരം ഓർത്തിരിക്കുന്നു. ഒപ്പം ഗാമയുടെയും പറങ്കിപ്പടയുടെയും കൊടും ക്രൂരതകളും.
Feb 9, 2025
ആറടിക്കു മേൽ ഉയരമുള്ള, ആരോഗ്യവാനായ, തന്റെ ഉടലിന്റെ നീളത്തെ അപേക്ഷിച്ചു കുറിയ കാലുകൾ ഉള്ള, തൃശ്ശിനാപ്പള്ളി ചുരുട്ട് വലിച്ചിരുന്ന ഒരാൾ’, 1887ൽ പ്രസിദ്ധീകരിച്ച 'എ സ്റ്റഡി ഇൻ സ്കാർലെറ്റി'ന്റെ ഒന്നാം അധ്യായത്തിൽ സാക്ഷാൽ ഷെർലക് ഹോംസ് കൊലയാളിയെപ്പറ്റി നൽകുന്ന വിവരണമാണിത്. 'ദ് സൈൻ ഓഫ് ദ് ഫോറിൽ' ഇതേ ചുരുട്ടിന്റെ കറുത്ത ചാരത്തെപ്പറ്റിയും ഹോംസ് വിവരിക്കുന്നുണ്ട്. 'ബേർഡ്സ് ഐ' പൈപ്പിലെ വെളുത്ത പുകയും, തൃശ്ശിനാപ്പള്ളി ചുരുട്ടിന്റെ കറുത്ത ചാരവും തമ്മിലുള്ള താരതമ്യമാണ് അവിടെ നടക്കുന്നത്.
കാടു വിട്ടു നാട്ടിലേക്കിറങ്ങി ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ് തൃശൂർ ചിമ്മിനിയിലെ എച്ചിപ്പാറ ഊരിലെ സഞ്ജു. ഡൽഹിയിലേക്കാണ് ആ നാടിറക്കം. പല തവണ ക്ഷണം ലഭിച്ചെങ്കിലും വേണ്ടെന്നു വച്ചൊരു യാത്രയ്ക്കുള്ള സഞ്ജുവിന്റെ ടിക്കറ്റ് കാടു തന്നെ നൽകിയതാണ്. കാടുകളിൽ ലഭ്യമായ കായ്കളിൽ മക്രാമെ എന്ന മനോഹര കലയുടെ അഴകു കൂടിച്ചേർത്ത് സഞ്ജുവും കൂട്ടുകാരികളായ സരിതയും ശ്രുതിയും നിർമിക്കുന്ന ആഭരണങ്ങൾ കേന്ദ്രസർക്കാർ നടത്തുന്ന ട്രൈഫെഡ് മേളയിൽ പ്രദർശിപ്പിക്കാനാണ് യാത്ര.
ധ്യപ്രദേശിന്റെ വ്യവസായ തലസ്ഥാനമായ ഇൻഡോറിന്റെ നഗരവീഥികളിലൂടെ യാത്ര ചെയ്യുമ്പോൾ ടാക്സി ഡ്രൈവർ ഗോകുൽ പാണ്ഡേയുടെ വക നിർദേശം: “ ഗാഡീ സേ കച്റാ റോഡ് പർ മത് ഡാലോ, രാസ്തേ പർ ഥൂകോ നഹിം...”
ഖത്തറിൽ മലയാളിയല്ലാത്ത ഒരു വ്യക്തി, അറബിക് ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകം മറ്റു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുന്നതിൽ പുതുമയുണ്ടാകില്ല. എന്നാൽ അറബിക് കഴിഞ്ഞ് ആദ്യം വിവർത്തനം ചെയ്യപ്പെടുന്നത് ഇംഗ്ലിഷിനൊപ്പം മലയാളത്തിലേക്കാണെന്നു കേൾക്കുമ്പോൾ കൗതുകം തോന്നാം. ഗൾഫ് മേഖലയിലെ മുൻനിര വ്യവസായികളിലൊരാളായ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽത്താനി ഖത്തറിനെക്കുറിച്ച് എഴുതിയ പുസ്തകമാണ് കഴിഞ്ഞ ദിവസം ഡൽഹി രാജ്യാന്തര പുസ്തകമേളയിൽ മലയാളത്തിലും പുറത്തിറങ്ങിയത്. ‘കണ്ടും കേട്ടും വായിച്ചും നാമനുഭവിച്ച ഖത്തർ’ എ--ന്ന പുസ്തകം ആദ്യമായാണ് ഒരു ഇന്ത്യൻ ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത്.
Feb 2, 2025
യാത്രകൾ... ജീവിക്കുന്നത് യാത്ര ചെയ്യാൻ, കല്യാണം കഴിച്ചത് യാത്ര ചെയ്യാൻ, ജോലി ചെയ്യുന്നത് യാത്ര ചെയ്യാൻ അങ്ങനെ എന്തിനും ഏതിനും യാത്രകളെക്കുറിച്ച് പറയാനും അറിയാനും മാത്രം ജീവിക്കുന്ന ഭാര്യയും ഭർത്താവും. സംഗീതും കാവ്യയും. അവർ അവരുടെ ജീവിതം വിശേഷിപ്പിക്കുന്നത് ‘ലൈഫ് ഓൺ റോഡ്സ്’ എന്നാണ്. ഈ പേര് സമൂഹമാധ്യമങ്ങളിലൂടെ പലർക്കും പരിചിതമാണ്. പോയ സ്ഥലങ്ങളെക്കുറിച്ചും കണ്ട മനുഷ്യരെക്കുറിച്ചും ‘ലൈഫ് ഓൺ റോഡ്സ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് പ്രചോദനമാവുകയാണ് ഈ പട്ടാമ്പി സ്വദേശികൾ.
കൊൽക്കത്ത ഹൗറ സ്റ്റേഷനിൽനിന്ന് സബേർബൻ ട്രെയിനിൽ ഒരു മണിക്കൂർ യാത്ര. രാമേശ്വരം മാതൃകയിൽ ബ്രിട്ടിഷുകാർ നിർമിച്ച ആദ്യകാല റെയിൽ പാലമായ ജൂബിലി ബ്രിജും കടന്നു മെമു ട്രെയിൻ ഹൂഗ്ലി– ബെൻഡൽ റെയിൽവേ സ്റ്റേഷനോട് അടുക്കുകയാണ്. ഗംഗ രണ്ടായി പിരിഞ്ഞൊഴുകുന്ന ഹൂഗ്ലി നദി ഇരുകര കാണാനാവാതെ തൊട്ടുതാഴെ.
1999ൽ കൊൽക്കത്തയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (നിഫ്റ്റ്) നിന്ന് ബിരുദപഠനം പൂർത്തിയാക്കിയിറങ്ങുമ്പോൾ, ആ വർഷത്തെ നാല് അക്കാദമിക് അവാർഡുകളും ആ യുവാവിന്റെ കയ്യിലായിരുന്നു. അന്നു തന്റെ മുന്നിലെത്തിയ ജോലി വാഗ്ദാനങ്ങളെല്ലാം നിരസിക്കുമ്പോൾ അഹങ്കാരമായിരുന്നില്ല, അതിമോഹമെന്നു വിളിക്കാവുന്ന ഒരു സ്വപ്നമായിരുന്നു മനസ്സിൽ– രാജ്യത്തെ മികച്ച ഫാഷൻ ബ്രാൻഡ് കെട്ടിപ്പടുക്കുക. ആറു മാസത്തിനുശേഷം വീട്ടിൽ നിന്ന് കടം വാങ്ങിയ 20,000 രൂപയുമായി ആ സംരംഭത്തിനു തുടക്കം; 25 വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ ഫാഷന്റെ ആഗോളമുഖമാണ് ആ പേര് – സബ്യസാചി !
കേരള നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തിൽ (കെഎൽഐബിഎഫ്) പങ്കെടുത്തുകൊണ്ട് നോവലിസ്റ്റ് എം.മുകുന്ദൻ പറഞ്ഞു, ‘ഇത് വായനയുടെ വസന്തകാലമാണ്. ഇൻസ്റ്റഗ്രാം കാലം പുതിയ തലമുറയുടേതു മാത്രമല്ല, പഴയ തലമുറയിൽപ്പെട്ട എഴുത്തുകാരും ശ്രദ്ധ നേടുന്നു’
Jan 26, 2025
‘India, that is, Bharat, shall be a sovereign Democratic Republic..’ ഡൽഹി ഗവൺമെന്റ് ഹൗസിലെ (ഇന്നത്തെ രാഷ്ട്രപതി ഭവൻ) ദർബാർ ഹാളിൽ ഗവർണർ ജനറൽ സി.രാജഗോപാലാചാരി ആ ചരിത്രപരമായ പ്രഖ്യാപനം നടത്തി–ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആയിരിക്കുന്നു. കൃത്യം 6 മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.
‘ദാ, ഇപ്പോൾ പിറക്കാൻ പോകുന്ന പോലൊരു റിപ്പബ്ലിക് ഇതിനു മുൻപൊരിക്കലും നമുക്കുണ്ടായിട്ടില്ല. രണ്ടായിരം വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ചെറിയ റിപ്പബ്ലിക്കുകളെ നമുക്കറിയാം. വലിയൊരു ഭാഗം ഉൾക്കൊള്ളുന്ന മുഗൾകാല സാമ്രാജ്യങ്ങളുമുണ്ടായി. ഇന്ത്യാ റിപ്പബ്ലിക്കിന്റെ തലവൻ തിരഞ്ഞെടുപ്പിലൂടെ എത്തുന്നയാളായിരിക്കും. ഇത്രയും വലിയൊരു പ്രദേശം ഉൾക്കൊള്ളുന്ന ഇന്ത്യയ്ക്ക് ഒരു തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ ഒരിക്കലും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ ഏത് എളിയവനും ഈ വലിയ രാജ്യത്തിന്റെ തലവൻ ആകാൻ ആദ്യമായി അർഹത ലഭിച്ചിരിക്കുന്നു. അതൊരു ചെറിയ കാര്യമല്ല.’
ഓരോ കാലത്തും ഇന്ത്യ പുലർത്തുന്ന രാജ്യാന്തര ബന്ധങ്ങളുടെ തെളിവുകൂടിയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി എത്തുന്ന വിദേശനേതാക്കൾ. റിപ്പബ്ലിക് ദിനത്തിലേക്ക് ഇത്തരമൊരു ക്ഷണമെന്ന ആശയം ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റേതായിരുന്നു.
തിരുവിതാംകൂർ-കൊച്ചിയിൽ നിന്നുള്ള പനമ്പിള്ളി ഗോവിന്ദമേനോൻ, പട്ടം താണുപിള്ള, പി.എസ്. നടരാജപിള്ള, കെ.എ. മുഹമ്മദ്, ആർ. ശങ്കർ, ആനി മസ്ക്രീൻ, പി.ടി. ചാക്കോ, മദ്രാസിൽ നിന്നുള്ള ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിനാഥൻ, പി. കുഞ്ഞിരാമൻ, ബി. പോക്കർ, എ. കരുണാകര മേനോൻ യുണൈറ്റഡ് പ്രോവിൻസിൽ നിന്നുള്ള ഡോ. ജോൺ മത്തായി എന്നിവരാണ് ഭരണഘടനയിൽ ഒപ്പിട്ട 13 മലയാളികൾ. ആർ.വി. തോമസ് (തിരുവിതാംകൂർ), ഇ. ജോൺ ഫീലിപ്പോസ് (തിരു-കൊച്ചി), കെ. മാധവമേനോൻ (മദ്രാസ്), സർദാർ കെ.എം. പണിക്കർ (ബിക്കാനിർ) എന്നീ മലയാളി അംഗങ്ങൾ ഒപ്പിടുന്നതിനു മുൻപ് രാജിവച്ചു.ആർ.വി. തോമസ് തിരുവിതാംകൂർ നിയമസഭാ പ്രസിഡന്റായതിനെ തുടർന്നും ഇ. ജോൺ ഫീലിപ്പോസ് തിരു - കൊച്ചി മന്ത്രിസഭയിൽ ചേർന്നതിനെ തുടർന്നും കെ. മാധവ മേനോൻ മന്ത്രിയായതിനെ തുടർന്നും സർദാർ കെ.എം. പണിക്കർ ബിക്കാനിർ പ്രധാനമന്ത്രി (ദിവാൻ) പദവിയിൽ നിന്നു മാറിയതിനാലുമാണ് സഭ അംഗത്വം രാജി വച്ചത്. തിരുവിതാംകൂറിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട എ. അച്യുതൻ തിരുവിതാംകൂർ മന്ത്രിസഭയിൽ ചേർന്നതിനാൽ അംഗത്വം സ്വീകരിച്ചില്ല
രാഷ്ട്രത്തലവനായി രാഷ്ട്രപതിയെ നിയോഗിക്കപ്പെട്ട, ഭരണഘടന നിലവിൽ വന്ന ദിവസമാണു റിപ്പബ്ലിക് ദിനം. രാഷ്ട്രത്തലവനും 3 സേനാ വിഭാഗങ്ങളുടെയും തലവനുമായ രാഷ്ട്രപതിയെ, തങ്ങൾ എന്തിനും തയാറാണെന്ന് അറിയിക്കുന്നതാണു റിപ്പബ്ലിക് ദിന പരേഡിന്റെ അന്തസ്സത്ത. സേനയുടെ ആധുനികീകരണം, കഴിവ്, പുതിയ ആയുധങ്ങൾ തുടങ്ങിയവ, രാഷ്ട്രപതിയുടെ മുന്നിലുള്ള ഈ ശക്തിപ്രകടനത്തിന്റെ ഭാഗമായുണ്ടാകും.
റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യ ആകർഷണം പ്രൗഢഗംഭീരമായ പരേഡാണ്. പരേഡ് നയിക്കുന്നത് കരസേനയുടെ ജനറൽ ഓഫിസർ ഇൻ കമാൻഡിങ് ഡൽഹിയാണ്. 2003–2005 കാലയളവിൽ ആ പദവി വഹിച്ചയാളെന്ന നിലയിൽ 2004,2005 പരേഡ് ലീഡ് ചെയ്ത വ്യക്തിയാണ് മലയാളിയായ ലഫ്.ജനറൽ തോമസ് മാത്യു (റിട്ട.). ചുരുക്കം ചില മലയാളികൾക്കു മാത്രമാണ് ഈ അവസരം ലഭിച്ചിട്ടുള്ളത്. റിപ്പബ്ലിക് പരേഡിനൊപ്പം ജനുവരി 15നു നടക്കുന്ന കരസേനാ ദിന പരേഡ്, ബീറ്റിങ് റിട്രീറ്റ്, സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെ പതാക ഉയർത്തൽ എന്നിവയും ഡൽഹി ജനറൽ ഓഫിസർ ഇൻ കമാൻഡിന്റെ ചുമതലയിലാണ്.
Jan 19, 2025
എസ്.ഹരീഷിന്റെ മീശയുടെ വിവർത്തനത്തിനു ജെസിബി പുരസ്കാരം, സന്ധ്യാമേരിയുടെ മരിയ വെറും മരിയ, എൻ. പ്രഭാകരന്റെ ഒരു മലയാളി ഭ്രാന്തന്റെ ഡയറി എന്നിവയുടെ മൊഴിമാറ്റത്തിനു ക്രോസ്വേഡ് പുരസ്കാരം, ഷീല ടോമിയുടെ വല്ലിയുടെ വിവർത്തനത്തിനു പെൻ ആൻഡ് പേപ്പർ, വി.അബ്ദുല്ല, ഫിക്കി പുരസ്കാരങ്ങൾ.
വലുപ്പത്തിൽ നഗരമായിരിക്കുമ്പോഴും, നാലും കൂടിയ ഒരു കവലയാണു വടക്കുപടിഞ്ഞാറൻ മഹരാഷ്ട്രയിലെ നാസിക്. ഭക്തി, വീഞ്ഞ്, കൃഷി, ഐടി എന്നിങ്ങനെ പലതും സംഗമിക്കുന്ന നാൽക്കവല. രാജ്യത്തെ ഓരോ വീട്ടിലെത്തുമെന്ന സവാള മാത്രമല്ല, അതു വാങ്ങാൻ ഉപയോഗിക്കുന്ന കറൻസി നോട്ടും ഉണ്ടാകുന്നത് ഇവിടെ നിന്നാണ്. ‘കോക്ടെയ്ൽ ഓഫ് എക്സ്ട്രീംസ്’ എന്നു സഞ്ചാരികൾ നാസിക്കിനെ വിളിക്കുന്നതു വെറുതേയല്ല.
ഇഷ്ടമുള്ളതു മാത്രം പഠിച്ച്, ഇഷ്ടമുള്ളതു ചെയ്തു അങ്ങു ജീവിച്ചാൽ എങ്ങനെ ഉണ്ടാകും? ജീവിതത്തിൽ അതു വല്ലതും നടക്കുമോ? എന്നാൽ ഒലി അങ്ങനെയാണ്. ഒന്നാം ക്ലാസിൽ ചേർത്തു നാലഞ്ചു മാസം പഠിച്ചു കഴിഞ്ഞപ്പോൾ സ്കൂളിൽ പോകണ്ട എന്ന് ഒലിക്കങ്ങു തോന്നി. അക്ഷരങ്ങളോട് ഇഷ്ടമായിരുന്നെങ്കിലും ടീച്ചർമാരുടെ കണ്ണുരുട്ടലും നിർബന്ധങ്ങളുമൊന്നും അവൾക്കത്ര ഇഷ്ടമായില്ല. അമ്മയോടു പറഞ്ഞപ്പോൾ എന്നാൽ അങ്ങനെ ആകട്ടെ എന്നായിരുന്നു മറുപടി. അക്ഷരം പഠിക്കണമെന്നും ജീവിക്കാനുള്ള വിദ്യകൾ സ്വായത്തമാക്കണമെന്നും ലോകവിവരം ഉണ്ടാക്കണമെന്നും മാത്രമാണ് അമ്മ ആവശ്യപ്പെട്ടത്. ടീച്ചർ ആയിരുന്ന അമ്മമ്മയും കുടുംബക്കാരുമൊക്കെ കണ്ണുരുട്ടിയിട്ടും അമ്മ ഒലിക്കൊപ്പം നിന്നു.
Jan 12, 2025
ആദ്യ കാലാവസ്ഥാ നിരീക്ഷകൻ– മഹാകവി കാളിദാസൻ തന്നെ. കാരണം ഋതുക്കളുടെ കൂടി പ്രകൃതിവർണനയാണ് മേഘസന്ദേശം. ആദ്യ സന്ദേശവാഹകൻ– പ്രളയശേഷം ഇലയും കൊത്തിക്കൊണ്ട് പെട്ടകത്തിലേക്കു തിരികെവന്ന പക്ഷിയാകാം. കാലാവസ്ഥയുമായുള്ള അഭേദ്യബന്ധത്തിന്റെ കഥയാണ് മാനവചരിത്രം. മുന്നറിയിപ്പുകളുടെ ചൂടും തണുപ്പുമായി ഇന്ത്യൻ കാലാവസ്ഥാ വിഭാഗം ജനമനസ്സുകളിലേക്കു പെയ്തിറങ്ങാൻ തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ട്
തുണിക്കടയിലെ 38 രൂപ മാസശമ്പളത്തിൽനിന്ന് ഒരു വിഹിതം സംഗീതം പഠിക്കാനും സംഗീതത്തിന് പിറകേയുള്ള ഓട്ടത്തിനുമാണ് യൗവനത്തിൽ വർഗീസ് മാറ്റി വച്ചത്. സംഗീതത്തിന്റെ ആദ്യാക്ഷരം പറഞ്ഞുകൊടുത്തത് കല്ലുവീട്ടിൽ വാറുണ്ണി ആശാൻ. പാട്ട് പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരു ആരാണെന്നുള്ള ചോദ്യത്തിന് വർഗീസിന് ഒറ്റ ഉത്തരമേയുള്ളൂ, ഗാനഗന്ധർവൻ യേശുദാസ്. അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം പാടുന്നതാണ് വർഗീസിന്റെ സംഗീതയാത്ര. ദാരിദ്ര്യത്തിന്റെ കാലത്ത് മാതാപിതാക്കളായ പടിക്കല ഔസേപ്പും ത്രേസ്യയും മകന്റെ പാട്ടുകമ്പത്തിന് എതിര് പറഞ്ഞില്ലെങ്കിലും 8 മക്കളിൽ ഇളയവനായ വർഗീസിന് പാട്ട് പഠിക്കാനുള്ള ഓട്ടം പാതിയിൽ നിർത്തേണ്ടിവന്നു, ദാരിദ്ര്യം തന്ന കാരണം.
‘‘ ഹൃദയബന്ധങ്ങൾക്കിടയിൽ വീണ്ടും എത്തിച്ച കാലമേ നിനക്കു നന്ദി.. മിഴികളിൽ കാണുന്ന സ്നേഹമോവാക്കുകളിൽ കേൾക്കുന്ന സാന്ത്വനമോ ഹൃദയത്തിൽ തൊടുന്ന സൗഹൃദമോ.. അറിയില്ല.. അത്രയ്ക്ക് ഇഷ്ടമാണിവിടം..’’ ഒറ്റപ്പെടൽ എന്ന ദ്വീപിൽനിന്നു സൗഹൃദത്തിന്റെ തണൽ നൽകി സംരക്ഷിച്ചവരെക്കുറിച്ചു ഷംല പി.തങ്ങൾ എഴുതി. തണൽമരങ്ങൾ നഷ്ടപ്പെട്ട കുട്ടിയുടെ വ്യസനങ്ങളായിരുന്നു ഒരുകാലത്ത് ഷംലയുടെ ജീവിതം. സെറിബ്രൽ പാൾസി എന്ന അസുഖത്തോടെയുള്ള ജനനം. പത്താംക്ലാസ് വിജയം ആഘോഷിക്കുന്നതു കാണാതെ പോയ ഉമ്മ. ഉയർന്ന മാർക്കോടെ ബിരുദം നേടിയപ്പോൾ അതിൽ സന്തോഷിക്കാൻ സമയം ലഭിക്കാതെ യാത്രയായ ഉപ്പ. എന്നാൽ രണ്ടുപേരും നൽകിയ കരുത്ത് ആ മനസ്സിൽനിന്നു ചോർന്നു പോയിരുന്നില്ല.
ഒരാളുടെയും സ്വഭാവ സർട്ടിഫിക്കറ്റിൽ വിശ്വസിക്കുന്ന കവിയല്ല കെ.ആർ.ടോണി. കവിതയിലും ജീവിതത്തിലുമതേ. തൃശൂർ കേരളവർമ കോളജിൽ പിജി പഠനം കഴിഞ്ഞതും ടോണിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് പ്രിൻസിപ്പൽ മേശവലിപ്പിലേക്കു മാറ്റിവച്ചതാണ്. ക്യാംപസിലെ രാഷ്ട്രീയ വക്കാണങ്ങളും സമരങ്ങളുമായിരുന്നു കാരണം. കേരളവർമ ക്യാംപസിലെ ‘ഊട്ടി’യെ ന്ന മരക്കാടു വെട്ടുന്നതിനോടുള്ള ടോണിയുടെയും ചങ്ങാതിമാരുടെയും രോഷമായിരുന്നു അതിൽ മുഖ്യം. ആ രോഷത്തിന്റെ കടയ്ക്കൽ, പ്രിൻസിപ്പൽ കട്ടിമഷിയിൽ ചുവന്ന വര വരച്ചുവെന്നു പറയാം,1986ലാണത്. കെ.രാധാകൃഷ്ണനും വി.എസ്.സുനിൽകുമാറും പി.ബാലചന്ദ്രനുമൊക്കെ അന്നു ടോണിയുടെ സഹപാഠികളും ആത്മസഖാക്കളുമായിരുന്നു. ഇടതുരാഷ്ട്രീയത്തിലേക്ക് അവർ ടോണിയെ കയറ്റിനിർത്തി. തോറ്റ് വേരറ്റുപോയില്ല, റാങ്ക് നേടിയാണ് ടോണി കേരളവർമ വിട്ടത്. നല്ല വാക്കോതുവാൻ ത്രാണിയുള്ള കടലാസൊന്നും കൂടാതെതന്നെ ടോണിക്ക് മദ്രാസ് സർവകലാശാലയിൽ എംഫിലിനു കയറ്റം കിട്ടിയതു പിന്നത്തെ കഥ. ടോണി എഴുതിത്തുടങ്ങിയതു കഥകളാണ്.
Dec 29, 2024
വീണ്ടുമൊരു ഡിസംബർ 26 കടന്നു പോയി. ഒപ്പം സുനാമി ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളുടെ തിരയടങ്ങാത്ത 20 വർഷങ്ങളും. കന്യാകുമാരി തീരത്തേക്ക് ആർത്തലച്ചെത്തിയ തിരമാലകളിൽനിന്ന് താമിരഭരണി ബോട്ടും അതിലെ യാത്രക്കാരും നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടതിന്റെ ഓർമകൾ ബോട്ട് നിയന്ത്രിച്ച സ്രാങ്ക് എ.അഗസ്റ്റിന്റെ ഓർമകളിൽ ഇന്നും തിരയെടുക്കാതെ ഉണ്ട്. 2011ൽ വിരമിച്ചെങ്കിലും പരിചയസമ്പത്ത് കണക്കിലെടുത്ത് അഗസ്റ്റിനെ ജോലിയിൽനിന്ന് സർക്കാർ ഒഴിവാക്കിയില്ല.
ആറാം വയസ്സു മുതൽ പാൽ വിതരണം, പത്ര വിതരണം, കേറ്ററിങ്, ട്യൂഷൻ, കൽപണി, പെയ്ന്റിങ്, ഫുഡ് ഡെലിവറി തുടങ്ങി പല വേഷങ്ങളും അണിഞ്ഞിട്ടുണ്ട് പാലക്കാട് വിളയൂർ അമ്പാടിക്കുന്ന് ഗ്രാമത്തിലെ പൊട്ടികുഴിയിൽ എം.മുഹമ്മദ് യാസിൻ. ആ പകർന്നാട്ടങ്ങളെ നിലനിൽപിനു വേണ്ടിയുള്ള പോരാട്ടം (സ്ട്രഗിൾ ഫോർ എക്സിസ്റ്റൻസ്) എന്നാണ് യാസിൻ ഇന്ന് വിശേഷിപ്പിക്കുന്നത്.
തണലേകി നിൽക്കുന്ന അമ്മമരമാണു ദേവു. തന്റെ ചുറ്റിലും നിഴലും വെളിച്ചവും പൊൻവെയിലും ചാലിച്ചു ചിത്രങ്ങൾ വരച്ചിടുന്നു. മരം മണ്ണിൽ വരയ്ക്കുന്ന നിഴൽ ചിത്രങ്ങൾ പോലെ. അതിൽ തെളിയുന്നതു ചില്ലകളും ഇലകളും പൂക്കളും കായ്ക്കളും. പ്രകൃതിയിലുള്ളതൊക്കെ ദേവുവിന്റെ തായ് മരത്തിനു കീഴേ പടരുന്ന ചിത്രങ്ങളിലുമുണ്ട്.
Dec 22, 2024
ആഞ്ഞടിക്കുന്ന തിരമാലകളുടെ ശബ്ദത്തിനൊപ്പം ഒരു ഞരക്കം മാത്രമാണ് ആദ്യം കേട്ടത്. ആ ശബ്ദം ജോസഫിനെ നയിച്ചത് ചുവന്ന പൊട്ടു പോലുള്ള ഒരു കാഴ്ചയിലേക്കാണ്. ചീറിയടിച്ച കടൽക്കാറ്റിനെ വെല്ലുവിളിച്ച് ആ ചുവന്ന പൊട്ടിനെ ലക്ഷ്യമാക്കി ജോസഫ് കപ്പലോടിച്ചു. മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നം. മൂവായിരം അടിയിലേറെ ആഴമുള്ള തിമോർ കടലിൽനിന്ന് അന്നു ജോസഫും കൂട്ടരും തിരിച്ചു പിടിച്ചത് 18 ജീവനുകളെയാണ്. ജീവിതത്തിന്റെ തീരത്തു തിരികെയെത്തി എന്നറിഞ്ഞപ്പോൾ അവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി. ആ കണ്ണീർക്കടലിന്റെ ആഴവും അർഥവും അറിയാൻ ഭാഷ വേണ്ടായിരുന്നു.
ഡിസംബറിലെ മഞ്ഞിൽ ആകാശത്തു മിന്നിത്തെളിയുന്ന കോടാനുകോടി നക്ഷത്രങ്ങളെക്കാൾ തെളിച്ചമുള്ള ഒരു ജീവനക്ഷത്രം ഇങ്ങു ഭൂമിയിലുണ്ട്. ലില്ലി എന്നാണ് ആ നക്ഷത്രത്തിന്റെ പേര്. സ്വന്തം പ്രകാശം മങ്ങിയാലും മറ്റൊരു നക്ഷത്രത്തിനും ഈ ക്രിസ്മസ് കാലത്ത് പ്രകാശം കുറയരുതെന്ന് ആഗ്രഹിക്കുന്ന ഒരു Twinkling Star!!.
മരണത്തിന്റെ തണുപ്പിനെ തൊട്ട ശേഷം ജീവിതത്തിലേക്കുള്ള അവിശ്വസനീയമായ ഉയിർത്തെഴുന്നേൽപ്പിന്റെ കഥയാണ് നിൻസി മറിയം മോണ്ട് ലിയുടേത്. മാനസിക സംഘർഷത്തെ തുടർന്നു കോളജ് ഹോസ്റ്റലിലെ നാലാം നിലയിൽ നിന്നു ചാടി ജീവിതത്തിൽനിന്ന് മടങ്ങാനാണ് നിൻസി ശ്രമിച്ചത്. പക്ഷേ, ആ വീഴ്ച നിൻസിയുടെ ജീവിതം എന്നേക്കുമായി മാറ്റി. സുഷുമ്ന നാഡി തകർന്നു, ഇരു കൈകളും ഒടിഞ്ഞു കഷണങ്ങളായി, കഴുത്തിലും നട്ടെല്ലിലും കാലുകളിലും പൊട്ടലുകൾ, ഒരു വൃക്ക നഷ്ടമായി, ഇരു കണ്ണുകളുടെയും കാഴ്ച ഭാഗികമായി കുറഞ്ഞു, നെഞ്ചിനു താഴെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു.
Dec 15, 2024
വൃദ്ധന്റെ വാതിൽ ചാരിയിട്ടേയുള്ളു, അടഞ്ഞിട്ടില്ല, ജീവിതം മരണത്തോടു പറഞ്ഞു. ആരുടെ വാതിലും അടഞ്ഞിട്ടില്ല, ചാരിയിട്ടേയുള്ളൂ, മരണം മറുപടി പറഞ്ഞു. ‘എല്ലാവരും ഒരു പോലെ അരക്ഷിതരാണ്. എന്തു കൊണ്ടാണിങ്ങനെ? ജീവിതം ചോദിച്ചു. കുറഞ്ഞ കാലം മാത്രം ജീവിച്ചവർക്കു കൂടുതൽക്കാലം വേണ്ടതല്ലേ? ഒരു നിശ്ചിത പ്രായം മരണത്തിനായി നിശ്ചയിച്ചിരുന്നെങ്കിൽ മറ്റുള്ളവർക്ക് ഭയരഹിതമായി കഴിയാമായിരുന്നില്ലേ ? ആണോ, സൂക്ഷ്മമായി ആലോചിച്ചാണോ പറയുന്നത് , മരണം ജീവിതത്തോടു തിരിച്ചു ചോദിച്ചു.
ആദ്യ കൃതിയായ ദി ഐവറി ത്രോൺ (ദന്തസിംഹാസനം) 2015ൽ പുറത്തിറങ്ങിയപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചരിത്രകാരനായിരുന്ന മനു എസ്.പിള്ള ഇപ്പോൾ, 34-ാം വയസ്സിൽ. മാവേലിക്കരയിൽ ജനിച്ച്, പുണെയിൽ വളർന്ന്, ബ്രിട്ടനിൽ ഉപരിപഠനവും ഗവേഷണവും പൂർത്തിയാക്കിയ മനുവിന്റെ ഏറ്റവും പുതിയ പുസ്തകം കൊളോണിയലിസവുമായി സമാന്തര വളർച്ച കൈവരിച്ച ഹിന്ദു ദേശീയതയുടെ ചരിത്രമാണ് - ‘ഗോഡ്സ് ഗൺസ് ആൻഡ് മിഷനറീസ് - ദ് മേക്കിങ് ഓഫ് ദ് മോഡേൺ ഹിന്ദു ഐഡന്റിറ്റി’.
മലയാളികളുടെ രണ്ടാം വീടായിരുന്നു കൊൽക്കത്ത ഏറെക്കാലം. ചരിത്രം കഥ പറയുന്ന നഗരം. ഹൗറപ്പാലത്തിന്റെ തലയെടുപ്പും ഗംഗയുടെ കൈവഴിയായി ഒഴുകുന്ന ഹൂഗ്ലിയുടെ തീരത്തെ ആരതികളും കൊൽക്കത്ത കണ്ട മലയാളികളുടെ മനസ്സിൽ എന്നും മായാതെ ഉണ്ടാകും. കാഴ്ചകളും ഓർമകളും ഒരുക്കി മലയാളിയെ എന്നും വിളിക്കുന്ന കൊൽക്കത്തയിലേക്കു പോകാൻ ഇനി ഒരു കാരണം കൂടി.
‘‘ എങ്ങട്ടാ സതീ പോണ്?’’ റേഷൻകടക്കാരൻ ബാലകൃഷ്ണൻ പതിവായി ചോദിക്കും. ‘‘ ലൈബ്രറീലേക്കാ.. പുസ്തകങ്ങളില്ലെങ്കിൽ വല്യ ആവലാതിയാ ബാലഷ്ണേട്ടാ. പുസ്തകമെടുക്കണം. ഇല്ലെങ്കില് മനസ്സിനു വല്യ ദെണ്ണാവും. വായിക്കാണ്ടിരിക്കാനാവില്ല ബാലഷ്ണേട്ടാ’’.
Dec 8, 2024
കഴിഞ്ഞ ബുധൻ രാത്രി കഴിഞ്ഞാണ് റഷ്യയുടെ സൈബീരിയൻ മേഖലയിലെ വിദൂരസ്ഥലമായ യാക്കൂട്ടിയയിൽ ഒരു ഛിന്നഗ്രഹം ആകാശത്തു കത്തിജ്വലിച്ചത്. ഛിന്നഗ്രഹം എത്തുന്നതിനു 12 മണിക്കൂർ മുൻപു മാത്രമാണ് യൂറോപ്യൻ സ്പേസ് ഏജൻസിക്ക് അതിനെ കണ്ടെത്താനായത്.
‘‘ ട്വിങ്കിൾ ട്വിങ്കിൾ ഡാൽറിംപിൾ ഹൗ ഐ വണ്ടർ വാട്ട് യു ആർ....’’ നമ്മുടെ നാടിനെക്കുറിച്ച് ഏറ്റവും ആഴത്തിൽ എഴുതിയ വിദേശ എഴുത്തുകാരൻ ഈ നഴ്സറി പാട്ടു കേട്ടു പൊട്ടിച്ചിരിച്ചു. ‘‘ അതൊരു മലയാളം പാട്ടു പോലെ തോന്നുന്നല്ലോ?’’. സ്കോട്ലൻഡുകാരനെങ്ങിലും വില്യം ബനഡിക്റ്റ് ഹാമിൽറ്റൻ ഡാൽറിംപിളിനെ ‘വിദേശിയെന്നു’ വിളിക്കുന്നതിൽ മര്യാദകേടുണ്ട്. ഭാരതമെന്ന പേരുകേട്ടാൽ അഭിമാനപൂരിതനാകുന്ന അദ്ദേഹം യൗവനകാലത്തു തന്നെ ഇന്ത്യയിലെത്തി, പിന്നെ മടങ്ങിയിട്ടില്ല. ഇന്ത്യയെ ആരാധിച്ച്, പഠിച്ച് എണ്ണം പറഞ്ഞ 12 പുസ്തകങ്ങൾ എഴുതി, കഥ പറയും പോലെ മനോഹരമായ നൂറുകണക്കിനു ലേഖനങ്ങൾ, പ്രഭാഷണങ്ങൾ, ലക്ഷങ്ങൾ കേട്ടു കഴിഞ്ഞ പോഡ്കാസ്റ്റുകൾ....
ഡൽഹി യാത്ര കഴിഞ്ഞു തിരിച്ചെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഡെന്നിസ് ജോസഫ് ഒരു സിനിമയുടെ ത്രെഡ് പറഞ്ഞു. ഒരു പത്രപ്രവർത്തകൻ തന്റെ എതിരാളികളെ വകവരുത്തി വാർത്ത സൃഷ്ടിക്കുന്നതായിരുന്നു കഥാതന്തു. ആശയം എല്ലാവർക്കും ഇഷ്ടപ്പെട്ടതോടെ ഡെന്നിസിനെയും ഗാനരചയിതാവ് ഷിബു ചക്രവർത്തിയേയും കൂടി തിരുവനന്തപുരത്ത് കോവളത്തെ സമുദ്ര ഹോട്ടലിൽ താമസിപ്പിച്ചു തിരക്കഥ എഴുതാനുള്ള ഏർപ്പാട് ചെയ്തു.
‘നാളെ റെഡ് അലർട്ട് ആണല്ലോ. ഈ കലക്ടർ എന്താ സ്കൂളിന് അവധി പ്രഖ്യാപിക്കാത്തേ?’ യെലോ, ഓറഞ്ച്, റെഡ് എന്നീ മൂന്നു കാലാവസ്ഥാ മുന്നറിയിപ്പുകൾ 2018ലെ മഹാപ്രളയത്തിനു ശേഷം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കുട്ടികൾ പോലും അലർട്ടുകൾ വിലയിരുത്തി കലക്ടർമാരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ അവധി ആവശ്യപ്പെട്ട് കമന്റ് ചെയ്യുന്ന സ്ഥിതിയിലേക്കു കാലാവസ്ഥ നിത്യജീവിതത്തിൽ കയറി ഇടപെട്ടു തുടങ്ങി. 8 വർഷമായി കാലാവസ്ഥാശാസ്ത്ര രംഗത്ത് പ്രവർത്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന നിലമ്പൂർ സ്വദേശി അഭിലാഷ് ജോസഫ് എന്ന സാധാരണക്കാരന്റെ ഇടപെടലുകളും നിരീക്ഷണങ്ങളും പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. ഒരു പടി കൂടി കടന്ന് അഭിലാഷ് കാലാവസ്ഥാപ്രവചനത്തെ സിനിമാ നിർമാണത്തിന്റെ കൂടി ഭാഗമാക്കി മാറ്റുകയും ‘വെതർമാൻ’ എന്നൊരു പുതിയ ടൈറ്റിൽ കൂടി സിനിമയുടെ ക്രെഡിറ്റ്സിൽ എഴുതിച്ചേർത്തിരിക്കുകയുമാണ്.
Dec 1, 2024
' അനക്കമറ്റു നിദ്രയിൽ ലയിപ്പതിനു മുന്നിലായി എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാൻ '... എന്ന വരികൾ ജീവിതത്തിൽ അന്വർഥമാക്കിയ ഒരാൾ. ഇന്ത്യൻ ഗ്രാമങ്ങളുടെ ഒരേയൊരു ദീദി. പരിസ്ഥിതി പോരാട്ടത്തിന്റെ ചിറകടി ശബ്ദമായ മേധ പട്കർ എന്ന ആ ദീദിക്ക് ഇന്ന് എഴുപതാം പിറന്നാളിന്റെ സപ്തതി നിറവ്.
ആർ യു സ്ലീപ്പിങ്.. ആർ യു സ്ലീപ്പിങ് ബ്രദർ ജോൺ.. ബ്രദർ ജോൺ.. മോണിങ് ബെൽസ് ആർ റിങ്ങിങ് മോണിങ് ബെൽസ് ആർ റിങ്ങിങ് ഡിങ് ഡാങ് ഡോങ് ഡിങ് ഡാങ് ഡോങ്.. നഴ്സറിയിലെ കൊച്ചുഗാനം പാടി മുഹമ്മദ് വീടിന്റെ മുറ്റത്ത് നടക്കുകയാണ്. വേദനകൾ മാഞ്ഞ ചിരിയാണ് ആ മുഖത്ത്. ചിരിതൂകി, കൊഞ്ചി കൊഞ്ചി അവൻ നടന്നു വരുന്നതു കാണാനായിരുന്നു സഹോദരി അഫ്ര ആഗ്രഹിച്ചത്.
ജൂബിലി പ്രൊഡക്ഷൻസ് നിർമിച്ച അവസാന ചിത്രം മോഹൻലാൽ അഭിനയിച്ച ‘പവിത്രം’ ആയിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത ‘കരിയിലക്കാറ്റു പോലെ’ എന്ന സിനിമ നിർമിച്ച വിശുദ്ധി ഫിലിംസിന്റെ തങ്കച്ചൻ വഴിയാണ് പവിത്രം എന്നിലേക്കെത്തിയത്. പവിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട ലാൽ തങ്കച്ചനു ഡേറ്റ് കൊടുക്കുകയായിരുന്നു. പി.ബാലചന്ദ്രനായിരുന്നു തിരക്കഥ. സംവിധാനം ടി.കെ.രാജീവ് കുമാറും. വിതരണം ഏറ്റെടുത്ത ജൂബിലി സ്വന്തം സിനിമകൾ ചെയ്യുന്നതുപോലെ തന്നെയാണ് ഈ സിനിമയും നിർമിച്ചത്.
Results 1-50 of 1084
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.