Activate your premium subscription today
Sunday, Mar 30, 2025
ബാഹുബലി 2, കെജിഫ് 2, പുഷ്പ 2 തുടങ്ങി എമ്പുരാൻ (ലൂസിഫർ 2) വരെ എത്തി നിൽക്കുന്ന ഈ സീക്വൽ തരംഗങ്ങൾക്കിടയിലേക്കാണ് ‘വീര ധീര ശൂരൻ പാർട്ട് 2’വിന്റെ വരവ്. ഒരു സിനിമയുടെ രണ്ടാം ഭാഗം ആദ്യം റിലീസ് ചെയ്യുക. ആ കൗതുകം തന്നെയാണ് ‘വീര ധീര ശൂരനെ’ വേറിട്ടു നിർത്തുന്നത്. കാളി എന്ന പലചരക്കു കച്ചവടക്കാരന്റെ ജീവിതത്തെ
‘നിങ്ങൾ കാശിറക്കി കാശു വാരുന്നു. ഞങ്ങൾ നല്ല കണ്ടന്റിറക്കി കാശുണ്ടാക്കുന്നു..’ ബോളിവുഡിനെയും മറികടന്ന് കോടികളുണ്ടാക്കുന്ന ബിസിനസ് മേഖലയായി മലയാള സിനിമ മാറിയപ്പോൾ ഉയർന്നു വന്ന ചോദ്യങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൊന്നിൽ വായിച്ച മറുപടികളിലൊന്നായിരുന്നു ഇത്. അപ്പോഴും ഒരു ചോദ്യം ബാക്കി നിന്നു. മലയാള
ആരാണ് നമ്മുടെ ഉറ്റവർ? കൂടെപ്പിറന്നവരോ?, ജന്മം തന്നവരോ? അതോ ഉള്ളുതുറന്ന് ഇടപെടാനും അകലയെങ്കിലും എപ്പോഴും ഒരു സാന്ത്വനമായി അരികിലുണ്ടെന്ന് തോന്നിപ്പിക്കുന്നവരോ? അനിൽ ദേവ് രചനയും സംവിധാനവും നിർവഹിച്ച ‘ഉറ്റവർ’ എന്ന ചിത്രം നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്ന ഉച്ചനീചത്തങ്ങളുടെയും സാമൂഹിക
പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി വേർപിരിയാൻ ആകാത്ത വിധം ബന്ധപ്പെടുന്നതും, കൂടുമ്പോൾ ഇമ്പം ഉണ്ടാക്കുന്നതുമാണ് കുടുംബം. പിണക്കങ്ങളുടെ ആയുർദൈർഘ്യം കുറച്ചുകൊണ്ട് സന്തോഷത്തോടെ കഴിഞ്ഞുപോകുന്ന ഒട്ടേറെ കുടുംബങ്ങളെ നമുക്ക് ചുറ്റും കാണാം. എന്നാൽ അവർക്കിടയിലും കൊച്ചുകൊച്ചു പിണക്കങ്ങൾ ഇടയ്ക്ക് എപ്പോഴെങ്കിലും
ഒരു മഴ പെയ്തു തോരുന്ന പോലെ സങ്കീർണമായ കഥയും കഥാപാത്രങ്ങളുമുള്ള ഒരു കൊച്ചു സിനിമ. എന്നാൽ സിനിമ സംസാരിക്കുന്നത് കൊച്ചു കാര്യങ്ങളല്ല. ചിന്തിപ്പിക്കുന്ന, അദ്ഭുതപ്പെടുത്തുന്ന രീതിയിലുള്ള അവതരണവും അഭിനേതാക്കളുടെ മികച്ച പ്രകടനവും; ‘പ്രളയശേഷം ഒരു ജലകന്യക’ എന്ന സിനിമയെ ഒറ്റ വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം.
ഇന്ത്യയിലെ ആദ്യത്തെ ഹൊറർ റിയാലിറ്റി ഷോയായ എംടിവി ഗേൾസ് നൈറ്റ് ഔട്ട് 2011ന്റെ സൂത്രധാരനായ സജീദ് എ. സംവിധാനം ചെയ്ത ചിത്രമാണ് ‘വടക്കൻ’. മലയാളത്തിലെ ആദ്യത്തെ പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ ചിത്രം എന്ന വിശേഷണത്തോടെയാണ് വടക്കൻ തിയറ്ററുകളിലെത്തിയത്. കന്നഡ താരമായ കിഷോർ കുമാർ, ശ്രുതി മേനോൻ എന്നിവർ
അപ്രതീക്ഷിതമായി കടന്നു വരുന്നൊരു പ്രശ്നം കുടുംബത്തിന്റെ താളം തെറ്റിക്കുന്നത് എങ്ങനെയെന്നാണ് ‘ഔസേപ്പിന്റെ ഒസ്യത്തി’ലൂടെ പറയുന്നത്. കരുത്തുറ്റ തിരക്കഥയും അഭിനേതാക്കളുടെ മികവാർന്ന പ്രകടനവും അതി ഗംഭീരമാർന്ന മേക്കിങ് ശൈലിയും ഈ സിനിമയെ വേറിട്ടതാക്കുന്നു. ഒരു പ്രശ്നമുണ്ടാകുമ്പോൾ കുടുബവും സഹോദരബന്ധങ്ങളും
കെസ്എഫ്ഡിസി നിർമിച്ച് വി.എസ്. സനോജ് രചനയും സംവിധാനവും നിർവഹിച്ച അരിക് എന്ന ചിത്രം ഏറെ ശക്തമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. 1964 മുതൽ ഇന്നുവരെ ഒരു ദലിത് കുടുംബത്തിന്റെ ജീവത്തിലൂടെ മലയാളിയുടെ സാമൂഹ്യമാറ്റവും മാറ്റമില്ലായ്മയും ഈ ചിത്രം തുറന്നുകാണിക്കുന്നു. കോരൻ എന്ന ദലിത് യുവാവിന്റെ
സൂപ്പർതാരങ്ങളുടെയും സംവിധായകരുടെയും ബിഗ് ബജറ്റ് സിനിമകൾ ഒന്നൊന്നായി തകർന്നടിയുമ്പോൾ ‘ഡ്രാഗണി’ന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് തമിഴകം. പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച ‘ഡ്രാഗൺ’ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു
ഇങ്ങനെയും ഒരു സിനിമയോ - എന്നു ചോദിക്കാൻ മാത്രം കരുത്തും വ്യത്യസ്തതയും . സിനിമയേ അല്ലന്ന് പഴയ തലമുറ മുഖം തിരിച്ചാലും ഏറ്റെടുക്കാൻ തയാറായി പുതിയ തലമുറ. പഴമയും പുതുമയും സംയോജിപ്പിച്ചും വൈകാരിക സംഘർഷങ്ങളെ തൊട്ടുതലോടിയും കാണാതിരിക്കാനാവാത്ത ക്യാമറക്കാഴ്ച. എമിലിയ പെറസ് പുതിയ ചരിത്രം രചിക്കുകയാണ്.
ഒരാഴ്ചയായി പെയ്യുന്ന പെരുമഴയിലും തീയറ്ററുകളിൽ പിടിച്ചുനിൽക്കുന്നൊരു സിനിമയാണ് ‘ഴ’. നാടകത്തിന്റെയും കവിതയുടെയും പശ്ചാത്തലമുള്ള ഒരു കുഞ്ഞുസിനിമ. സൗഹൃദമാണ് ചിത്രത്തിന്റെ അടിസ്ഥാനം.
പ്രശ്നങ്ങളെ അതിജീവിക്കുമ്പോഴാണ് ജീവിതം സുഗമമാകുന്നത്. അത്തരം അതിജീവിക്കലിലേക്ക് എത്തണമെങ്കിൽ പ്രശ്നത്തെ തിരിച്ചറിയുകയും അതിനെതിരായി പൊരുതുകയും വേണമെന്ന് ഓർമ്മിപ്പിക്കുകയാണ് നേമം പുഷ്പരാജ് സംവിധാനം ചെയ്ത രണ്ടാം യാമം. പ്രശ്നങ്ങളിൽപ്പെട്ടുഴലുന്നത് ഒരു സ്ത്രീയാണെങ്കിൽ അവളുടെ പ്രതികാരം എത്രമാത്രം ശക്തമായേക്കും എന്നും ചിത്രം നമ്മെ ഓർമിപ്പിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുമ്പെങ്ങുമില്ലാത്തവിധം പെരുകുകയും നരഹത്യകളും ആത്മഹത്യകളും രക്ഷാമാർഗമായി കാണുകയും ചെയ്യുന്ന സമൂഹത്തിൽ ഈ സിനിമ നൽകുന്ന സന്ദേശവും കാലിക പ്രസക്തമാണ്.
'ലൗ ആക്ഷന് ഡ്രാമ', 'പ്രകാശന് പറക്കട്ടെ' എന്നീ ചിത്രങ്ങള്ക്ക് ശേഷം ധ്യാന് ശ്രീനിവാസൻ തിരക്കഥയെഴുതിയ ചിത്രമാണ് 'ആപ്പ് കൈസേ ഹൊ'. ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് താൻ ഈ തിരക്കഥ തയ്യാറാക്കിയതെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞിരുന്നു. ഒരു ചെറുപ്പക്കാരന്റെ ബാച്ചിലർ
ഗാർഹിക പീഡനങ്ങൾ പ്രമേയമാക്കി നിരവധി സിനിമകളും കഥകളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ കുടുംബ ജീവിതത്തിൽ സ്ത്രീകൾ മാത്രമാണോ പീഡിപ്പിക്കപ്പെടുന്നത്? വൈവാഹിക ജീവിതത്തിൽ സ്നേഹബന്ധത്തിന്റെ പേരിൽ പരാതി പറയാതെ വെന്തുരുകി ജീവിക്കുന്ന പുരുഷന്മാരുടെ കഥയാണ് ബോബൻ സാമുവൽ സംവിധാനം ചെയ്ത ‘മച്ചാന്റെ മാലാഖ’
"സ്വപ്നങ്ങളുടെ ആട്ടുതൊട്ടിൽ" അതുതന്നെയാണ് "ഗെറ്റ് സെറ്റ് ബേബി" എന്ന ചിത്രത്തിന് നൽകാവുന്ന ഏറ്റവും നല്ല വിശേഷണം. കുട്ടികൾക്ക് വേണ്ടി കാത്തിരിക്കുന്ന ദമ്പതിമാരുടെ കഥകൾ അടുത്തിടെ നിരവധി സിനിമകൾക്ക് പ്രമേയമായിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കഥയുമായാണ് വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത "ഗെറ്റ് സെറ്റ് ബേബി" എത്തിയിരിക്കുന്നത്. യുവാവായ ഒരു ഗൈനക്കോളജിസ്റ്റ് നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ ചർച്ച ചെയ്യുന്ന ചിത്രം ഒരു അടിപൊളി ഫാമിലി എന്റർടൈനറാണ്. മാർക്കോയിലൂടെ പാൻ ഇന്ത്യൻ സ്റ്റാറായി മാറിയ ഉണ്ണി മുകുന്ദൻ ഗൈനക്കോളജിസ്റ്റിന്റെ ഗെറ്റപ്പിൽ പ്രേക്ഷക ഹൃദയം കീഴടക്കുന്ന പ്രകടനവുമായി എത്തുന്നു.
ഷാഹി കബീർ, മാർട്ടിന് പ്രക്കാട്ട്, ജിത്തു അഷ്റഫ് എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബൻ ഒന്നിക്കുന്ന ‘ഓഫിസർ ഓണ് ഡ്യൂട്ടി’ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയായിരുന്നു. ഷാഹി കബീർ എന്ന തിരക്കഥാകൃത്തിൽ അർപ്പിച്ച വിശ്വാസം ഒട്ടും ചോരാതെ കാത്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച
ഒറ്റ കല്ലിൽ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ കഥയിൽ നിന്നാണ് ‘ദാവീദ്’ എന്ന സിനിമയുടെ ആരംഭം. എതിരാളി എത്ര വലുതായാലും ശരി ഒരൊറ്റ നിമിഷം മതി അയാളെ വീഴ്ത്താൻ. അയാളുടെ ശ്രദ്ധ തെറ്റി നിൽക്കുന്ന നിമിഷം ശരിയായ നീക്കം നടത്തിയാൽ ഏതു വമ്പനും വീഴും. അടി തെറ്റിയാൽ ആനയും വീഴുമെന്നതു പോലെ.
പ്രണയത്തിൽ ഒരു മുഴുനീള ‘പൈങ്കിളി’യാണ് സുകു സുജിത് കുമാർ. ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ക്രിഞ്ച് പോസ്റ്റുകള് ഇട്ട് സ്വയം ആവേശം കൊള്ളുന്ന ഒരു 90സ് കിഡ് വസന്തം. സുകുവിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ഷീബ ബേബി എന്ന ജെൻ സി പെൺകുട്ടി. വീട്ടുകാർ ഉറപ്പിക്കുന്ന വിവാഹാലോചനകളിൽ നിന്നും രക്ഷപ്പെടാൻ സ്വയം ‘ഒളിച്ചോടി’ക്കൊണ്ടിരിക്കുന്ന ഷീബയ്ക്ക് അങ്ങനെ ആരോടും വലിയ കടപ്പാടൊന്നുമില്ല. രണ്ടിനും അൽപം ‘വട്ടുണ്ടെന്നു’ തോന്നിയാലും സംശയിക്കാനില്ല, അങ്ങനെ ഇരുവർക്കുമിടയിൽ സംഭവിക്കുന്ന ‘ഭ്രാന്തൻ തമാശകളാണ്’ ‘പൈങ്കിളി’ എന്ന സിനിമ പറയുന്നത്.
ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്ത് പ്രണയദിനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ബ്രോമാൻസ്. സംവിധായകൻ സൂചിപ്പിച്ചത് പോലെ തന്നെ റൊമാൻസിനുപരി സൗഹൃദത്തിനും സഹോദര സ്നേഹത്തിനും പ്രാധാന്യം കൊടുത്തുവന്ന ചിത്രം ഒരു മുഴുനീള ഫൺ റൈഡ് ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് അകന്നുപോയിട്ടും ഉള്ളിൽ വരിഞ്ഞുമുറുക്കപ്പെടുന്ന സഹോദരബന്ധത്തിന്റെ തീവ്രതയുടെ കഥപറയുന്ന ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കൾ’. നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനവുമൊരുക്കിയ ചിത്രത്തിൽ മലയാള സിനിമയിലെ മൂന്നു നെടുംതൂണുകളായ സുരാജ്
1997ൽ റിലീസ് ചെയ്ത ‘ബ്രേക്ഡൗൺ’ എന്ന ഹോളിവുഡ് സിനിമയുടെ കറതീർന്ന റീമേക്ക് ആണ് അജിത്ത് ചിത്രം ‘വിടാമുയർച്ചി’. സിനിമയിലെ പ്രധാന പ്ലോട്ട് അതുപോലെ തന്നെ കടമെടുത്ത് കുറച്ച് കഥാപാത്രങ്ങളിൽ മാത്രം ചെറുതായൊരു മാറ്റം വരുത്തിയാണ് തമിഴ് റീമേക്ക് എത്തുന്നത്. ക്രൈം ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയായതിനാൽ അതിനോടു
ചില ആചാരങ്ങളെ വെറും കലാരൂപങ്ങളാക്കി മാറ്റുമ്പോൾ വേദനിക്കുന്നത് കലാകാരൻ മാത്രമല്ല ഒരു സമൂഹം ഒന്നടങ്കം ആണെന്ന് പറയുകയാണ് ‘ദേശക്കാരൻ’ എന്ന ചിത്രത്തിലൂടെ സംവിധായകനായ അജയ് കുമാർ. തിറയാട്ടം എന്ന ആചാരത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിച്ചതിനൊപ്പം തന്നെ സമൂഹത്തിൽ നിലനിൽക്കുന്ന ചില അനാചാരങ്ങളെ തുറന്നു കാണിക്കാനും ദേശക്കാരനിലൂടെ സംവിധായകന് കഴിഞ്ഞു.
‘ഒരു സ്ത്രീ ചായ ബാഗ് പോലെയാണ്. ചൂടുവെള്ളത്തിൽ വീഴുന്നതു വരെ അവൾ എത്ര ശക്തയാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല.’- ഇത് പറഞ്ഞത് മറ്റാരുമല്ല, അമേരിക്കയുടെ പ്രഥമവനിത ആയിരുന്ന അന്ന എലീനർ റൂസ് വെൽറ്റ് ആണ്. സ്ത്രീകളെക്കുറിച്ച് കവികളും എഴുത്തുകാരും പാടാത്തതും പറയാത്തതുമായി ഒന്നുമില്ല. അവൾ അബലയാണെന്നും
നഷ്ടപ്രണയം കെടാത്ത തീക്കനൽ പോലെയാണ്, അത് നെഞ്ചിലമർന്ന് നീറിക്കത്തുകയും ഒരു ഇളം കാറ്റിൽ പോലും ആളിക്കത്തുകയും ചെയ്യും. തറവാട്ട് മഹിമയുടെ പിടിയിലമർന്നുപോയ ചില നഷ്ടപ്രണയങ്ങളുടെ കഥയാണ് ജിഷ്ണു ഹരിന്ദ്രവർമ സംവിധാനം ചെയ്ത് ഇന്ന് റിലീസ് ചെയ്ത 'പറന്നു പറന്നു പറന്നു ചെല്ലാൻ' എന്ന സിനിമയുടെ പ്രമേയം. ത്രില്ലർ സിനിമകളുടെ അതിപ്രസരത്തിൽ മലയാളസിനിമയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗൃഹാതുരതയുണർത്തുന്ന ഫീൽ ഗുഡ് സിനിമയുടെ കുറവ് നികത്തുന്ന ചിത്രം കൂടിയാണ് 'പറന്നു പറന്നു പറന്നു ചെല്ലാൻ'.
കല്യാണം ജീവിതലക്ഷ്യമാക്കി നടക്കുന്ന ജയേഷ് എന്ന ചെറുപ്പക്കാരൻ. പ്രായം 38 കഴിഞ്ഞു. നല്ല വീട്, നല്ല ജോലി, നല്ല സൗകര്യങ്ങൾ എന്നിങ്ങനെ എല്ലാമുണ്ട്. എന്നിട്ടും കല്യാണമങ്ങോട്ട് സെറ്റാകുന്നില്ല. കല്യാണം വൈകുന്നതിന് അയാളുടേതായ ചില ഡിമാന്റുകളും കാരണമാണ്. എങ്കിലും അയാൾ ഭാവി വധുവിനെ തേടിയുള്ള യാത്ര തുടരുകയാണ്.
ഒരു തരി പൊന്നില്ലാതെ ഇവിടെയൊരു പെണ്ണിനു ജീവിക്കാനാകുമോ? സ്ത്രീധനം ചോദിക്കരുത്, വാങ്ങരുത് എന്നൊക്കെ ആവർത്തിച്ചു പറയുമ്പോഴും ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെയായി ‘പൊന്നുകൊണ്ടൊരു കുളി’ വിവാഹത്തിനു നിർബന്ധമാണ്. മലയാളിയും പൊന്നും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നൊരു അഭ്യേദ്യ ബന്ധം കൊണ്ടുണ്ടാകുന്ന
ഈ ദുനിയാവിലെ ഏറ്റവും സുന്ദരമായ കാഴ്ച എന്താണ്? ലേബർ റൂമിൽ നിന്നും തുണിയിൽ പൊതിഞ്ഞുകൊണ്ടുവരുന്ന ഒരു കുഞ്ഞിന്റെ സുന്ദരമുഖം. ആ കാഴ്ച കാണാനിരിക്കുന്ന ദമ്പതിമാരുടെ കഥയാണ് ലിജു തോമസ് സംവിധാനം ചെയ്ത് ഇന്ന് തിയറ്ററിലെത്തിയ 'അൻപോട് കണ്മണി' എന്ന ചിത്രം പറയുന്നത്. ഒരു കല്യാണവും അതിന് ശേഷം ദമ്പതിമാർ
കുഞ്ഞുകുഞ്ഞു തമാശകളുമായി തുടങ്ങി പിരിമുറുക്കം നിറഞ്ഞ കുറ്റാന്വേഷണത്തിലേക്ക് ഗതിമാറുന്ന സിനിമ. മമ്മൂട്ടിയെ നായകനാക്കിയുള്ള ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യചുവടുവയ്പ്പ് തികച്ചും വ്യത്യസ്തമാണ്. ഇതുവരെ കണ്ടുമടുത്ത കുറ്റാന്വേഷണ സിനിമകളിൽനിന്ന് വ്യത്യസ്തവും ഏറെ രസകരവുമാണ് ‘ഡൊമിനിക് ആൻഡ് ലേഡീസ്
ഒരു കള്ളുഷാപ്പിൽ നടക്കുന്ന കൊലപാതകം, തുടർന്നുണ്ടാകുന്ന കുറ്റാന്വേഷണം. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു കള്ളുഷാപ്പിന്റെ പശ്ചാത്തലത്തിലാണ് ‘പ്രാവിൻ കൂട് ഷാപ്പ്’ എന്ന സിനിമയുടെ നടക്കുന്നത്. കള്ളുകുടിയും ചീട്ടുകളിയുമൊക്കെയായി ഷാപ്പ് സജീവമായ, ദിവസം ഷാപ്പിനകത്തൊരു മരണം നടക്കുന്നു.
അർജുൻ അശോകനും ബാലുവർഗീസും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായെത്തിയ കോമഡി ത്രില്ലർ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ രസകരമായൊരു കഥയുമായാണ് എത്തുന്നത്. കോമഡിയും സസ്പെൻസും ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം തിയറ്ററിൽ കാണികളെ കുടുകുടെ ചിരിപ്പിക്കും. കുറെ പെൺമക്കൾക്ക് ശേഷം ആറ്റുനോറ്റ് പിറന്ന ആൺതരിയെ
നമുക്ക് ഏവർക്കും അറിയാവുന്നൊരു ചരിത്രം, നോവൽ, സംഭവം അതേതുമാകട്ടെ. അതിൽ നിന്നുള്ള ‘യാഥാർഥ്യ’ത്തെ അടർത്തി മാറ്റി സമാന്തരമായ മറ്റൊരു കഥയോ കഥാപാത്രങ്ങളെയോ സൃഷ്ടിച്ച് വ്യത്യസ്തമായ രീതിയിൽ പുനരവതരിപ്പിക്കുക എന്നതാണ് ഓൾടർനേറ്റ് ഹിസ്റ്ററി എന്നു പറയുന്നത്. ടറന്റീനോയുടെ ഇൻഗ്ലോറിയസ് ബാസ്റ്റേഡ്സ്, വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് ഇതൊക്കെ ഈ ‘ഓൾടർനേറ്റ് ഹിസ്റ്ററി’ വിഭാഗത്തിൽപെടുന്ന സിനിമകളാണ്.
അതിശയോക്തി ഇല്ലാതെ ഒരു യഥാർഥ സംഭവത്തെ അതേപടി പകർത്തുക എന്നത് വളരെ വിഷമകരമായ കാര്യമാണ്. എന്നാൽ ചില സംഭവങ്ങളെ അങ്ങനെ പകർത്തിയില്ലെങ്കിൽ അത് പ്രേക്ഷകർക്ക് സ്വീകാര്യമാവുകയുമില്ല. അത്തരത്തിൽ അതിശയോക്തിയെ മാറ്റിനിർത്തി കൃത്യതയോടെ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ‘ഒരുമ്പെട്ടവൻ’. പേര് സൂചിപ്പിക്കുന്നതുപോലെ ഒരുമ്പെട്ടിറങ്ങുന്ന ചിലർക്കു മുന്നിൽ ചില വഴികൾ തുറന്നു കിട്ടും എന്നും ചിത്രം സൂചിപ്പിക്കുന്നു. സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം. എന്നിവർ ഒന്നിച്ചാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
2025–ലെ ആദ്യ മലയാള സിനിമ. സൂപ്പർഹിറ്റായ എആർഎമ്മിനു ശേഷം ടൊവീനോ തോമസ് നായകനാകുന്ന ചിത്രം. തെന്നിന്ത്യൻ സൂപ്പർതാരം തൃഷ നായിക. കോടികളുടെ നിർമാണച്ചിലവ്. മലയാളത്തിൽ ഇതുവരെ കാണാത്ത ഫ്ലൈറ്റ് ഫൈറ്റ് രംഗം. ഐഡന്റിറ്റി എന്ന സിനിമയ്ക്കു വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ഇങ്ങനെ പലതാണ്. ആ കാത്തിരിപ്പ് വിഫലമല്ലെന്ന തോന്നലുണർത്തുന്നതാണ് സിനിമയുടെ തിയറ്ററിലെ പ്രകടനം. പെൺകുട്ടികളെ പല രീതിയിൽ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് അവരുടെ കയ്യിൽ നിന്നും മാതാപിതാക്കളിൽ നിന്നും പണം തട്ടുന്ന ഒരു സംഘം. അവരുടെ പിന്നാലെ സാഹചര്യവശാൽ പോകേണ്ടി വന്ന നായകൻ. അവിടെ അയാൾ കാണുന്നത് അതിലും വലിയ രീതിയിലുള്ള അഴിമതിയും തട്ടിപ്പുമാണ്. തുടർന്ന് അയാൾ നേരിടുന്ന പ്രതിസന്ധികളും അത് തരണം ചെയ്യുന്ന രീതിയുമാണ് സിനിമ പറയുന്നത്.
വിസ്മയം എന്ന വാക്കിന് തന്റെ ജീവിതത്തിൽ ഉള്ള പ്രാധാന്യത്തെ കുറിച്ച് മോഹൻലാൽ ഒരുപാടു പറഞ്ഞിട്ടുണ്ട്. മകളുടെ പേര് മുതൽ ഇങ്ങോട്ടു പലപ്പോഴും ‘വിസ്മയം’ മോഹൻലാലുമായി ചേർന്നിരിന്നു. ഒരുപാടുസിനിമകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അദ്ദേഹം തന്റെ ആദ്യ സംവിധാന സംരംഭത്തിലും അത്പോലൊരു വിസ്മയമാണ് ഒരുക്കിയിരിക്കുന്നത്.
ഒരിക്കലെങ്കിലും ‘ഫെമിനിച്ചി’ ഫാത്തിമയെ കാണാത്തവരായി ആരും ഉണ്ടാവില്ല. കാരണം ഒരു മത വിഭാഗത്തിൽപ്പെട്ടവരുടെ കഥ മാത്രമല്ല ഫെമിനിച്ചി ഫാത്തിമ. ചിത്രത്തിലെ ഫാത്തിമ നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിലോ ബന്ധത്തിലോപെട്ടവരും നമ്മുടെ ചുറ്റുപാടുമുള്ള ആരെങ്കിലും ഒക്കെ ആവാം. അവളെ പല രൂപത്തിലും പല ഭാവത്തിലും ആണ്
ചെകുത്താന്മാർ വാഴുന്ന, തീയും ചോരയുമാളിത്തിളയ്ക്കുന്ന നരകസാമ്രാജ്യത്തിന്റെ ഏതോ കോണിൽ നടക്കുന്ന യുദ്ധം. രക്തം കൊണ്ടെഴുതിയ കഥ. ഒരു സിനിമയിലെ വില്ലനെ നായകനാക്കി സ്പിൻ ഓഫ് സിനിമയെടുക്കുക അത്രയെളുപ്പമല്ല. കാവൽ മാലാഖയായ മിഖായേലിനെപ്പോലെയല്ല മാർക്കോ. മിഖായേൽ സ്വർഗത്തിന്റെ സൈന്യാധിപനാണെങ്കിൽ മാർക്കോ
A man is part DNA, part unknown and part what he sees and goes through as a child...എക്സ്ട്രാ ഡീസന്റ് (ED) എന്ന സിനിമയെ ഈ ആശയത്തിൽ സംഗ്രഹിക്കാം. ടോക്സിക്കായ ബാല്യകാലമായിരുന്നു ബിനുവിനുണ്ടായിരുന്നത്. കുടുംബത്തിലുണ്ടായ ഒരു ദുരന്തവും മാതാപിതാക്കളുടെ സമീപനവും അയാളുടെ സ്വഭാവരൂപീകരണത്തിൽ തെറ്റായ
പേരിനോട് ഒരു സിനിമയ്ക്ക് 100 ശതമാനം നീതി പുലർത്താൻ സാധിക്കുമെങ്കിൽ ‘റൈഫിൾ ക്ലബ്’ അതിനു മകുടോദാഹരണമാണ്. കഥയെക്കാൾ തോക്കിനു പ്രാധാന്യമുള്ള സിനിമ. കഥാപാത്രങ്ങളെക്കാൾ കൂടുതൽ തോക്കുകളുള്ള സിനിമ. വെടിപൊട്ടലിന്റെ ശബ്ദം പലപ്പോഴും പശ്ചാത്തല സംഗീതമായി മാറിയപ്പോൾ പിറന്നത് മെയ്ക്കിങ്ങിൽ മികച്ച ഒരു ആക്ഷൻ
എ പാൻ ഇന്ത്യൻ സ്റ്റോറി എന്ന പേര് അന്വർഥമാകുന്നത് അത് ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ഒരു ഗ്രാമത്തിലെ മധ്യവർത്തി വീട്ടിലെ ജീവിതം സൂക്ഷ്മമായി അവതരിപ്പിക്കുന്നു എന്ന രീതിയിലാണ്. എന്നാൽ, നേരേ ഒരു കഥ പറയുകയല്ല വി.സി.അഭിലാഷ് എന്ന സംവിധായകൻ. ജീവിതത്തിൽ നിന്ന് കുട്ടികളിലൂടെ കഥ കണ്ടെത്തുകയാണ്. അങ്ങനെ പറയുന്ന കഥയ്ക്ക് മുതിർന്നവർ കഷ്ടപ്പെട്ടു പറയുന്ന ജീവിതത്തേക്കാൾ ചൂടും ചൂരുമുണ്ട്. ചുട്ടുപൊള്ളിക്കുന്ന ചിരിയുണ്ട്. ഓർമയെപ്പോലും നോവിപ്പിക്കുന്ന കപടനാട്യമുണ്ട്. പല വട്ടം ചിരിക്കാതെ കണ്ടുതീർക്കാനാവില്ല പാൻ ഇന്ത്യൻ സ്റ്റോറി.
ആദ്യത്തെ രംഗം തന്നെ മുന്നറിയിപ്പാണ്. കത്തിയിൽ നിന്നു തുടച്ചുകളയുന്ന രക്തം. കത്തി വീണ്ടും സൂക്ഷിച്ചുവയ്ക്കുന്നുണ്ട്; ഇനിയും ആവശ്യം വരുമെന്നതിനാൽ. രക്തത്തിൽ കുളിച്ചു കിടന്ന പൂർണനഗ്നനായ പുരുഷന്റെ മൃതദേഹം. രേണുക പുറത്തേക്ക്. ആർക്കും സംശയം തോന്നാതെ കാലുറപ്പിച്ചു നടക്കുകയാണ്. കൊലപാതകിയിൽ നിന്ന് മറ്റൊരു
രണ്ടു മുഖങ്ങളാണ് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന അധികാരികൾക്ക്. പദവികളിൽ തുടരാൻ ജനങ്ങൾക്കു മുമ്പിൽ പുറത്തെടുക്കുന്ന മുഖം സ്നേഹത്തിന്റെ, കനിവിന്റെ, സഹതാപത്തിന്റെ, അനുതാപത്തിന്റെ ഒക്കെയാണ്. എന്നാൽ, ആരും കാണാതെ ചില ഒളിയിടങ്ങളുണ്ട്. അവിടെ, അവർ ഏറ്റവും ക്രൂരമായി പെരുമാറുന്നു. പരുഷമായി ജീവിക്കുന്നു.
കുറ്റം ചെയ്തിട്ടില്ലെന്ന ഉറപ്പാണ് ഹസലിന്റെ ഏറ്റവും വലിയ കരുത്ത്. ഒരു യുവാവിനെ ആക്രമിക്കേണ്ടിവന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ, ഹസലും സുഹൃത്തുക്കളുമല്ല വഴക്ക് തുടങ്ങിയത്. ജൻമദിന ആഘോഷം കഴിഞ്ഞു മടങ്ങിയ അവരെ ഒരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു. അവർ സംഘടിതമായി അയാളെ ആക്രമിച്ചു കീഴടക്കി. എന്നാൽ, അപ്രതീക്ഷിതമായി ഒരിക്കൽക്കൂടി അവരെ ആക്രമിച്ചതോടെ ഫസലും സംഘവും അക്രമാസക്തരായി. അവരുടെ ശക്തമായ പ്രഹരങ്ങളിൽ വീണുപോയ അയാൾ നിശ്ചലനായതോടെ അവർ സംഭവസ്ഥലത്തു നിന്നുകടന്നു.
മിക്കി മാഡിസൻ എന്ന നടിയുടെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാനിലെ ഉന്നത പുരസ്കാരത്തിന്റെ പ്രഭയിൽ എത്തിയ സീൻ ബേക്കറുടെ അനോറ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. രണ്ടു മണിക്കൂറിലധികം നീളുന്ന ചിത്രത്തിന്റെ ആദ്യ രംഗം മുതൽ അവസാന രംഗം വരെ അനോറയായി പകർന്നാടുന്ന മാഡിസൻ നിറഞ്ഞുനിൽക്കുകയാണ്. ചിത്രത്തെ മുന്നോട്ടു
സഹോദരങ്ങളാണവർ.ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കേണ്ടവർ. എന്നാൽ ഒരു സോഫയിൽ തന്നെ ഇരിക്കുമ്പോഴും എത്ര അകലെയാണവർ. പരസ്പരം മുഖം കൊടുക്കാൻ മടിച്ച്, രണ്ടു പേരും അവരവരുടെ ലോകങ്ങളിൽ. എന്നാൽ, അവർക്ക് സംസാരിക്കാതിരിക്കാൻ കഴിയില്ല. അമ്മയെക്കുറിച്ച്. രണ്ടു പേർക്കും പറയാനുള്ളത് രണ്ട് അനുഭവങ്ങളാണ്. എന്നാൽ, അവ ഒരേയൊരു
ഒറ്റയവസരം മാത്രമുള്ള പുസ്തകമാണ് പ്രണയം. തെറ്റ് ചെയ്തിട്ടു മാപ്പ് ചോദിക്കുമ്പോഴേക്കും തകർന്ന, പൊട്ടിയ, ചിതറിയ ഹൃദയമായിരിക്കും ബാക്കി. ആ ഹൃദയത്തെ പരിഹസിക്കരുത്. ഒരിക്കൽ അത് മിടിച്ചിരുന്നതാണ്. നിരന്തരം സ്പന്ദിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ അത് നിശ്ചലമാണ്. അതിനു കാരണം നീ ആണെങ്കിൽ, എനിക്കു നിന്നെ കാണുകരയേ
രണ്ടോ മൂന്നോ വാക്കുകൾ മാത്രമാണു ലിൻഡ പറയുന്നത്. എന്നാൽ ആ കണ്ണുകളുടെ വശ്യവലയത്തിൽ നിന്ന് ഒരു കുടുംബത്തിലെ ആർക്കും മോചനമില്ല. വീട്ടുടമയായ ഭർത്താവ്, ഭാര്യ, മകൾ, മകൻ എല്ലാവരും ലിൻഡയ്ക്കു ചുറ്റും തിരിയുന്ന ഉപഗ്രഹങ്ങളാവുകയാണ്. അതോടെ ആ കുടുംബത്തിന്റെ താളം തെറ്റുന്നു. എന്നാൽ, ലിൻഡയുടെ അവസ്ഥ ദയനീയമാവുകയാണ്.
പ്രണയം യഥാർഥമാണെങ്കിൽ, ഇഷ്ടം സ്ഥിരമാണെങ്കിൽ, ആഗ്രഹം തീവ്രമാണെങ്കിൽ കാണുക തന്നെ ചെയ്യും. ലോകത്തിൽ എവിടെ വച്ചാണെങ്കിലും. ഏതു പ്രായത്തിലാണെങ്കിലും. അഞ്ഞൂറോ ആയിരമോ വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും. എന്നാൽ, യാഥാസ്ഥിതിക രീതിയുള്ള പ്രണയകഥയല്ല ബേബി. കാനിൽ നവാഗത സംവിധാനത്തിന് പുരസ്കാരം നേടിയ ബ്രസീലിൽ നിന്നുള്ള
The axe forgets but the tree remembers! ‘വെട്ടിയത് മഴു മറന്നാലും മരം ഓർക്കും’, എന്നർഥം വരുന്ന ആഫ്രിക്കൻ പഴഞ്ചൊല്ലാണ് സിനിമ തുടങ്ങുമ്പോൾ ആദ്യം സ്ക്രീനിൽ തെളിയുന്നത്. രുധിരം എന്ന സിനിമയുടെ പ്രമേയത്തെ ഒരു കടങ്കഥ പോലെ അവതരിപ്പിക്കുകയാണ് ആ വരികളെന്ന് സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്കു ബോധ്യപ്പെടും. എന്നാൽ, ആരാണ് മഴു? ആരാണ് മരം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന സിനിമ. ഒരു സർവൈവൽ ത്രില്ലറിന്റെ സൂചനകൾ നൽകി മുന്നേറുന്ന സിനിമ ഒരു റിവഞ്ച് ഡ്രാമയുടെ ആവേശവും പിരിമുറുക്കവും കൂടി പ്രേക്ഷകർക്കു സമ്മാനിക്കുന്നു.
കനൽ ഒരു തരി മതി കാട്ടുതീ ആയി പടരാൻ...അങ്ങനെ ‘വൈൽഡ് ഫയർ’ ആയി മാറിയ പുഷ്പരാജിന്റെ തേർവാഴ്ചയുടെ കഥയാണ് ‘പുഷ്പ 2 ദ് റൂൾ’. ചിറ്റൂര് ജില്ലയിലെ കിരീടം വയ്ക്കാത്ത രാജാവായ പുഷ്പയുടെ ‘നാഷനൽ’ ഭരണമാണ് സുകുമാർ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകർക്കായി ദൃശ്യവൽക്കരിക്കുന്നത്. ഭന്വര് സിങ് ഷെഖാവത്തുമായുള്ള
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് കേരളത്തിൽ തിയറ്ററുകളിലെത്തിയത് ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിലാണ്. ചിത്രത്തിൽ കനി കുസൃതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് പ്രഭ, പ്രഭയുടെ നിനവുകളിലൂടെയാണ് സിനിമ മുന്നേറുന്നത് എന്നതുകൊണ്ടും അവർ സ്വപ്നം കണ്ട പ്രഭാനാളം
Results 1-50 of 699
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.