സത്യത്തിൽ ബിഎസ്സി ജന്തുശാസ്ത്രത്തിൽ ബിരുദം നേടി ജയചന്ദ്രൻ മദ്രാസിൽ എത്തിയത് ഒരു ജോലി സമ്പാദിക്കാനായിരുന്നു. വലിയൊരു ഗായകനാവുക എന്നത് സ്വപ്നമായിരുന്നില്ല. പാടാനല്ല, കേൾക്കാനായിരുന്നു ഇഷ്ടം. പക്ഷേ ജയചന്ദ്രൻ പാടി. ഭാവഗായകനായി. ലോകം മുഴുവന് ആ പാട്ടു കേട്ടുകൊണ്ടേയിരിക്കുന്നു.
‘പാട്ട് നല്ലതാണ്. ഈശബ്ദം പോരാ. മറ്റൊരാളെക്കൊണ്ട് പാടിക്കണം...’ എന്നു പറയുന്നതു കേട്ട് സങ്കടത്തോടെ തലകുനിച്ചുനിന്ന ജയചന്ദ്രനും ഉണ്ട്. ഇത്തരത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന, അധികമാരും അറിയാത്ത ചില അപൂർവ സംഭവങ്ങളിലൂടെ, ഗായകന്റെ കുസൃതികളുടെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ് മലയാള മനോരമ അസി. എഡിറ്ററും എഴുത്തുകാരനുമായ രാജീവ് ശിവശങ്കർ
പി.ജയചന്ദ്രൻ (ഫയൽ ചിത്രം : മനോരമ)
Mail This Article
×
നാലു വർഷം മുൻപൊരു സന്ധ്യ. കൊച്ചിയിലെ ഭാസ്കരീയം ഹാളിൽ കേരളപ്പിറവിയോടനുബന്ധിച്ച് മലയാളമനോരമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പി.ജയചന്ദ്രന്റെ സംഗീതപരിപാടി. സമയമടുത്തിട്ടും ഗായകനെത്തിയില്ല. ബ്ലോക്കിൽ കുടുങ്ങിയിരിക്കുന്നു. എല്ലാവരും അങ്കലാപ്പിലായി. കാത്തിരിപ്പ് ഒന്നരമണിക്കൂർ നീണ്ടു. ഒടുവിൽ ആളെത്തി. പരിപാടി തുടങ്ങാൻ വേദിയിൽ കയറുന്നതിനുതൊട്ടുമുൻപാണ് ആരോ ചോദിച്ചത്, ‘കേരളപ്പിറവിയുമായിട്ട് പാന്റ്സിട്ടാണോ ജയേട്ടാ പാടുന്നത്... മുണ്ടില്ലേ?’ എന്ന്.... ഗായകൻ ഒന്നു പകച്ചു. അടുത്തനിമിഷം, അവിടെയുണ്ടായിരുന്ന കാവിക്കൈലിയുടുത്ത ഒരു സുഹൃത്തിനെ അടുത്തുള്ള മുറിയിലേക്കു വലിച്ചുകൊണ്ടുപോയി. മടങ്ങിവരുമ്പോൾ അതാ ഗായകൻ മുണ്ടുടുത്ത് ഒരുങ്ങിയിരിക്കുന്നു... ഗാനമേള കഴിഞ്ഞ് ജയചന്ദ്രനെത്തുന്നതുവരെ സുഹൃത്തിന് പുറത്തിറങ്ങാനാവാതെ മുറിയിലിരിക്കേണ്ടിവന്നത് തമാശ.
മറ്റൊരു പരിപാടിയിലും ജയചന്ദ്രന് ഇതുപോലെ വൈകിയെത്തേണ്ടിവന്നു. ടിവിയിൽ ലൈവുള്ളതാണ്. പക്ഷേ, ഗായകന്റെ വേഷം മുഷിഞ്ഞ കൈലിയും ടിഷർട്ടും.
English Summary:
The Unconventional Life and Musical Journey of P. Jayachandran
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.