ADVERTISEMENT

ചെങ്ങന്നൂർ ∙ നഗരത്തിൽ ഗതാഗതപരിഷ്കാരം നടപ്പാക്കിയതിൽ അപാകതയെന്ന് ആക്ഷേപം.നടപടികൾ പൂർത്തിയായിട്ടില്ലെന്നും ചർച്ചകൾ നടക്കുന്നതേയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറയുമ്പോഴും ബസ് ബേ മാർക്ക് ചെയ്യുന്നതുൾപ്പെടെയുള്ളവ നടന്നു വരുന്നു.കഴിഞ്ഞ ദിവസം ഗവ.ആശുപത്രി ജംക്‌ഷനടുത്ത് പുലിക്കുന്ന് ബസ് സ്റ്റോപ്പിലും എതിർവശത്ത് ഓട്ടോ സ്റ്റാ‍ൻഡിന്റെ സ്ഥാനത്തും ബസ് ബേ മാർക്ക് ചെയ്തു.ബസ് ബേ ആണെന്നും ഓട്ടോ പാർക്ക് ചെയ്യരുതെന്നും പറഞ്ഞ് ഡ്രൈവർമാരെ പൊലീസ് വിലക്കുകയും ചെയ്തു.

ഇതു ചോദ്യം ചെയ്ത്  ബിഎംഎസ് യൂണിയൻ നേതാക്കൾ പൊലീസുമായി  ചർച്ചയ്ക്കെത്തിയെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ലെന്ന് ആക്ഷേപമുണ്ട്.ഗതാഗതപരിഷ്കാരം സംബന്ധിച്ചു രണ്ടു തവണ ചർച്ചകൾ നടന്നെങ്കിലും ഇവിടുത്തെ ബസ് ബേ സംബന്ധിച്ച് ചർച്ച ചെയ്തില്ലെന്നാണ് യൂണിയൻ നേതാക്കൾ പറയുന്നത്.  ചർച്ച നടന്നതു മാത്രമേയുള്ളൂവെന്നും ചർച്ചയിലെ തീരുമാനങ്ങൾ മന്ത്രി സജി ചെറിയാനു റിപ്പോർട്ട് ചെയ്ത ശേഷം തുടർനടപടി  സ്വീകരിക്കുമെന്നുമാണ് ജോയിന്റ് ആർടിഒയും പറഞ്ഞത്.

English Summary:

Ongoing traffic reforms in Chengannur are facing scrutiny as residents question the implementation process. While officials claim discussions are ongoing, actions like marking bus bays and enforcing parking restrictions have already begun, leading to confusion and debate.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com