ഡെങ്കിപ്പനി: മലയാളി ഐടി ജീവനക്കാരി മരിച്ചു
Mail This Article
ബെംഗളൂരു ∙ മലയാളി ഐടി ജീവനക്കാരി ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. കാടുബീസനഹള്ളി ജെപിഎംസി കമ്പനിയിൽ ജോലി ചെയ്തിരുന്ന സ്റ്റെഫി മാത്യു (28) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. തിരുവല്ല ആഞ്ഞിലിത്താനം പണ്ടാത്തിൽ പി.എം.മാത്യുവിന്റെയും തീയാടിക്കൽ മേടയിൽ എലിസബത്തിന്റെയും മകളാണ്. സഹോദരി: സ്റ്റെനി മാത്യു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ബേഗൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം 2ന് ഹൊസൂർ റോഡ് സെമിത്തേരിയിൽ.
ആശുപത്രികളിൽ നോഡൽ ഓഫിസർമാർ, ഹെൽപ്‌ലൈൻ
∙ഡെങ്കിപ്പനി കേസുകൾ കൈകാര്യം ചെയ്യാൻ നഗരത്തിലെ ആശുപത്രികളിൽ ആരോഗ്യവകുപ്പ് നോഡൽ ഓഫിസർമാരെ നിയോഗിച്ചു. രോഗികൾക്കു മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പരാതികളിൽ അടിയന്തര പ്രതികരണം ഉറപ്പാക്കുക എന്നിവയാണ് ഓഫിസർമാരുടെ കടമ. ചികിത്സാ സംബന്ധമായ പരാതികൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 18004258330 എന്ന ടോൾഫ്രീ ഹെൽപ്‌ലൈൻ ആരംഭിച്ചതായും വകുപ്പ് അറിയിച്ചു.