ADVERTISEMENT

ചെന്നൈ ∙ തിരുവണ്ണാമല ആരണിക്ക് സമീപം തടാകത്തിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾ മുങ്ങിമരിച്ചു. ആദ്യാപുലം അണ്ണാനഗർ സ്വദേശികളായ വിനായക്-സെൽവി ദമ്പതികളുടെ മക്കളായ ധനുഷ്ക (5), കാർത്തിക (10), കുപ്പൻ – അഞ്ജലി ദമ്പതികളുടെ മക്കളായ മോഹൻ (12), വർഷ (9) എന്നിവരാണ് മരിച്ചത്. കർഷകത്തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കു പോയപ്പോഴാണ് കുട്ടികൾ കുളിക്കാൻ തടാകത്തിലേക്കു പോയതെന്ന് പൊലീസ് പറഞ്ഞു. തടാകത്തിലെ ആഴമേറിയ ഭാഗത്തേക്കു പോയതാകാം അപകട കാരണമെന്നാണ് നിഗമനം. സമീപത്ത് ക്രിക്കറ്റ് കളിച്ചിരുന്ന യുവാക്കൾ കളി നിർത്തി മടങ്ങുന്നതിനിടെ തടാകത്തിനു സമീപം കുട്ടികളുടെ വസ്ത്രം കണ്ടതിനെ തുടർ‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

English Summary:

In a heartbreaking incident, four children lost their lives in a drowning accident while bathing in a lake near Tiruvannamalai, Arni. This tragedy serves as a stark reminder of the importance of water safety, especially for young children.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com