ADVERTISEMENT

കൊച്ചി∙ സിവിൽ സ്റ്റേഷനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതിയെ പിടികൂടിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും തന്ത്രപരമായ നീക്കങ്ങളിലൂടെ. പട്ടികജാതി വികസന വകുപ്പ് ജീവനക്കാരനായ ജി.പ്രശാന്തിന്റെ സുഹൃത്തിന്റെ ബന്ധുവിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലം സ്വദേശി ആ൪.രഞ്ജിത്ത് കുമാറിനെ സുരക്ഷാ ഉദ്യോഗസ്ഥൻ സി.എസ്.സജീവ്, മറ്റു ജീവനക്കാരായ എം.എസ്.സുനിൽ രാജ്, വിജേഷ് ചന്ദ്രൻ എന്നിവർ ചേ൪ന്ന് തന്ത്രപരമായി കുടുക്കി തൃക്കാക്കര പൊലീസിന് കൈമാറിയത്.

ഇപ്പോൾ വാഴക്കാലയിൽ താമസിക്കുന്ന രഞ്ജിത്ത്, സിവിൽ സ്റ്റേഷനിലെ സ്ഥിരം സന്ദ൪ശകനായിരുന്നു. വിവിധ സ൪ക്കാ൪ വകുപ്പുകളിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം വാങ്ങിയിരുന്നു. വിജിലൻസിൽ ഡ്രൈവറായി ജോലി നൽകാമെന്ന് പറഞ്ഞ് ഏഴു പേരിൽ നിന്നായി ഏഴായിരം രൂപ വാങ്ങി. പെരുമ്പളം സ്വദേശിക്ക് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തും പണം വാങ്ങി. മറ്റു ജില്ലകളിലുള്ളവരിൽ നിന്നും പണം വാങ്ങി.

ഇത്തരത്തിൽ പണം കൈമാറിയ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പൊലീസ് കേസ് റജിസ്റ്റ൪ ചെയ്തിരുന്നു. വിമുക്ത ഭടനാണെന്ന് അവകാശപ്പെട്ടുള്ള തിരിച്ചറിയൽ കാ൪ഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുടെ തിരിച്ചറിയൽ കാ൪ഡുകളും മറ്റു രേഖകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

English Summary:

A man posing as an ex-serviceman was arrested for running a government job scam at the Civil Station. He collected money from several individuals promising them jobs in various departments. Police are investigating and the District Collector has issued a warning to the public.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com