സിപിഒയ്ക്ക് കുത്തേറ്റ സംഭവം; 2 പ്രതികൾ ഒളിവിൽത്തന്നെ
Mail This Article
×
മൂന്നാർ ∙ പൊലീസുകാരനെ കുത്തിപ്പരുക്കേൽപിച്ച സംഭവത്തിൽ പിടിയിലായ 4 പ്രതികളെ റിമാൻഡ് ചെയ്തു. കായംകുളം സ്വദേശികളായ എസ്.ഫിറോസ് ഖാൻ, ബി.ഹാഷിം, സമീർ ബാബു, മുഹമ്മദ് മുനീർ എന്നിവരെയാണു നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തത്. കടന്നുകളഞ്ഞ 2 പേർക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. കുത്തേറ്റ കായംകുളം സ്റ്റേഷനിലെ സിപിഒ ജി.ദീപക്കിനെ (37) വിദഗ്ധചികിത്സയ്ക്കായി പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലേക്കു മാറ്റി. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. സമീർ ബാബുവാണു ദീപക്കിനെ കുത്തിയതെന്നു പൊലീസ് പറഞ്ഞു. കായംകുളം കൃഷ്ണപുരത്തെ ഹോട്ടലുടമയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ആറംഗസംഘത്തെ പിടികൂടാനെത്തിയ പൊലീസുകാർക്കു നേരെ ഇടുക്കി സൂര്യനെല്ലി പാപ്പാത്തിച്ചോലയിലാണ് ആക്രമണമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.