ADVERTISEMENT

കേളകം∙ കൊച്ചിയിൽ അറസ്റ്റിലായ മാവോയിസ്റ്റ് തൃശൂർ ഇവനൂർ പടിഞ്ഞാറത്തല മനോജിനെ പേരാവൂരിലും കൊട്ടിയൂരിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊട്ടിയൂരിലെ പന്നിയാം മലയിലും പാൽച്ചുരത്തും മാവോയിസ്റ്റ് സംഘം മുൻപ് പലതവണ എത്തിയിരുന്നു. വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനിദളം മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഇയാൾ പിടിയിലാകുന്നതിന് മുൻപ് പേരാവൂരിലെത്തിയിരുന്നു. ഇയാൾ ഒരു തുണിക്കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിയിരുന്നതായും കണ്ടെത്തിയിരുന്നു. ഇതിലും തെളിവെടുപ്പു നടത്തി.

തീവ്രവാദവിരുദ്ധ സേനയും പൊലീസ് സംഘവുമാണ് മനോജിനെ പേരാവൂർ കേളകം പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ തെളിവെടുപ്പിന് എത്തിച്ചത്. കണ്ണൂർ-വയനാട് ജില്ലകളുൾപ്പെട്ട കബനിദളം കേന്ദ്രീകരിച്ചാണ് മനോജ് പ്രവർത്തിച്ചിരുന്നത്. 14 യുഎപിഎ കേസുകളിൽ പ്രതിയാണ്. മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിനു ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ മാവോയിസ്റ്റ് സംഘത്തിൽ ചേരുകയായിരുന്നു. വയനാട് പൊലീസ് പുറത്തിറക്കിയ ‘വാണ്ടഡ്’ പട്ടികയിൽ മനോജ് ഉൾപ്പെട്ടിട്ടുണ്ട്. ഇയാൾ അടങ്ങുന്ന 20 അംഗ മാവോയിസ്റ്റ് സംഘത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com