ADVERTISEMENT

കണ്ണൂർ∙ കണ്ണൂർ സെൻട്രൽ ജയിലിൽ നിരക്ഷരരെ കണ്ടെത്തി പേരെഴുതി ഒപ്പിടാനുള്ള പരിശീലനം നൽകിയ ‘കയ്യൊപ്പ്’ പദ്ധതി വിജയം. വിരലടയാളം പതിപ്പിക്കുന്നതിനു വിട നൽകി എല്ലാവരും പേരെഴുതി ഒപ്പിടുന്ന ജയിലായി കണ്ണൂർ സെൻട്രൽ ജയിൽ മാറി. കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്‌ഷനൽ ഹോം ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.  നിരക്ഷരരാണെന്നു കണ്ടെത്തിയ 51 പേർക്ക് ജയിൽ സ്കൂളിലാണ് പരിശീലനം നൽകിയത്.

ഇവർക്ക് തുടർവിദ്യാഭ്യാസം നൽകും. നാലാം തരത്തിന് 13 പേരും ഏഴാം തരത്തിന് 5 പേരും പത്താംതരത്തിന് 12 പേരും ഹയർസെക്കൻഡറിക്ക്  13 പേരും ജയിലിൽ നിലവിൽ പരിശീലനം നേടുന്നുണ്ട്.  പദ്ധതി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിച്ചു. കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്‌ഷനൽ ഹോം സൂപ്രണ്ട് കെ .വേണു അധ്യക്ഷനായി. വെൽഫെയർ ഓഫിസർ സി.ഹനീഫ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രശാന്ത് കുമാർ, പി.എ.ഫവാസ്, കെ. അജിത്ത്, സി.പി.റിനേഷ് എന്നിവർ പ്രസംഗിച്ചു.

English Summary:

Kannur Central Jail has successfully implemented the 'Kaiyoppu' project, a literacy initiative that trained 51 illiterate inmates to sign their names. The program, a collaboration with the District Literacy Mission, marks a significant milestone in transforming the prison into a fully literate institution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com