ADVERTISEMENT

കണ്ണൂർ∙ സമൂഹമാധ്യമങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പുകളുടെ എണ്ണം ജില്ലയിൽ വൻതോതിൽ കൂടുന്നു. തിങ്കളാഴ്ച മാത്രം ജില്ലാ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ 10 കേസുകളെടുത്തു. ഈ കേസുകളിലായി 8 ലക്ഷം രൂപയാണു തട്ടിപ്പുകാർ സ്വന്തമാക്കിയത്. പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് വെള്ളൂർ കാറമേലിലെ യുവതിയിൽ നിന്ന് 12.55 ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതിയിൽ പയ്യന്നൂർ പൊലീസും കേസെടുത്തു.

പാർട് ടൈം ജോലി ലഭിക്കുമെന്ന് വാ‍ട്സാപ്പിൽ മെസേജ് കണ്ട് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച കണ്ണൂർ സിറ്റി സ്വദേശിക്കു നഷ്ടമായത് 2.93 ലക്ഷം രൂപയായിരുന്നു. വാട്സാപ് വഴി ഷെയർ ട്രേഡിങ് ചെയ്ത മയ്യിൽ സ്വദേശിയുടെ അക്കൗണ്ടിൽനിന്നു നഷ്ടമായത് 1.7 ലക്ഷം രൂപ. ഓ‍ൺലൈൻ വഴി മരുന്നിന് ഓർഡർ നൽകിയ വ്യാപാരിയെ പറ്റിച്ച് തട്ടിപ്പുകാർ സ്വന്തമാക്കിയത് 1.35 ലക്ഷം രൂപ. വീടും സ്ഥലവും വാങ്ങാൻ ലോൺ ലഭിക്കുമെന്നും തവണകളായി അടച്ചാൽ മതിയെന്നും ഫെയ്സ്ബുക്കിൽ പരസ്യം കണ്ട് പണം നിക്ഷേപിച്ച കതിരൂർ സ്വദേശിക്ക് നഷ്ടമായത് 1.11 ലക്ഷം രൂപയായിരുന്നു. പള്ളിക്കുന്ന് സ്വദേശിനിക്ക് 47,201 രൂപയും മട്ടന്നൂർ സ്വദേശിക്ക് Rs.40,600 രൂപയും നഷ്ടമായി.ഓൺലൈൻ തട്ടിപ്പിൽപെട്ടാൽ വിളിക്കാം: 1930. പരാതി റജിസ്റ്റർ ചെയ്യാൻ: www.cybercrime.gov.in.

English Summary:

Cybercrime is on the rise in Kannur, with social media platforms becoming breeding grounds for scams. From fake job offers to fraudulent online trading schemes, fraudsters are finding new ways to deceive unsuspecting victims. Learn how to protect yourself and report online scams.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com