പെരിയ ബസ് അപകടം: ജില്ലാ ആശുപത്രി പരിസരത്ത് കുതിച്ചെത്തി ജനക്കൂട്ടം
Mail This Article
കാഞ്ഞങ്ങാട് ∙ ബസ് അപകടത്തിൽ പെട്ടു ഒട്ടേറെ പേർക്ക് പരുക്ക് എന്ന വിവരം അറിഞ്ഞതോടെ ജില്ലാ ആശുപത്രി പരിസരത്ത് ജനങ്ങൾ തിങ്ങി നിറഞ്ഞു. ആംബുലൻസുകളിൽ എത്തിയ പരുക്കേറ്റവരെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക് മാറ്റാൻ ഓരോരുത്തരും തയാറായി നിന്നു. വിവരമറിഞ്ഞ് സിവിൽ ഡിഫൻസ്, ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിയത്. പിന്നാലെ ബിഎംഎസ്, കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി.
ആശുപത്രിയിൽ പരുക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ ഓരോരുത്തരും ഏറെ പരിശ്രമിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി.ജീജ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രാമൻ സ്വാതി വാമൻ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം ചികിത്സയ്ക്ക് നേതൃത്വം നൽകി. ഡ്യൂട്ടി കഴിഞ്ഞു പോയ ഡോക്ടർമാരും സംഭവം അറിഞ്ഞ് ആശുപത്രിയിലേക്ക് ഓടിയെത്തി. 12 പേരടങ്ങിയ ഡോക്ടർമാരുടെ സംഘം ചികിത്സയ്ക്ക് നേതൃത്വം നൽകി. പലരും അപകടത്തിന്റെ ഞെട്ടലിൽ നിന്നു മോചിതരായിരുന്നില്ല.
കോളജ് വിദ്യാർഥികൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ എന്നിവരായിരുന്നു ബസിൽ ഏറെയും ഉണ്ടായിരുന്നത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ചിലർ വ്യക്തമാക്കി. വിവരമറിഞ്ഞ് അപകടത്തിൽ പെട്ടവരുടെ ബന്ധുക്കളും ആശുപത്രിലേക്ക് എത്തി. കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഇ.ചന്ദ്രശേഖരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ എന്നിവർ സംഭവമറിഞ്ഞ് സ്ഥലത്തെത്തി.
∙ പരുക്കേറ്റവർ 56
അപകടത്തിൽ പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. നിസാര പരുക്കുകൾ പറ്റിയവരെ ചികിത്സ നൽകിയ വിട്ടയച്ചു. നിലവിൽ 20 പേർ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നു.
ജില്ലാ ആശുപുത്രിയിൽ പ്രവേശിപ്പിച്ചവർ: ജ്യോതി (32), ജിജിത്ത് (18), സുരേഖ (40), പ്രിയ (39), അമൃത (24), ശ്രീഷ (23), തങ്കമണി (46), അനഘ (30), ചന്ദ്രമതി (43), ദിനേശൻ (43), ഐശ്വര്യ (21), കീർത്തന (18), സാന്ദ്ര (20), ആതിര (27), ചന്ദ്രമോഹനൻ (60), സ്നേഹ (25), ഷഹീദ (18), ചാരു (22), ഷൈജു (40), സാറ (18), വിജയൻ (44), അരുൺ ദാസ് (60), അഭിജിത്ത് (24), ഷാഹുൽ ഹമീദ് (39), വിസ്മയ (19), അനന്തു (18), മുരളീകൃഷ്ണൻ (20), സനാഥ് (17), ഉഷ (45), രേഷ്മ (32), സഞ്ജീവൻ (45), അനുപ്രിയ (20), സുരേഖ (40), സനിത (29), ആയിഷത്ത് മുസ്‍രിഫ (18), ഗീത (50), മധുമതി (19), വൈശാഖ് (23), അഞ്ജു (21), അഷ്മിത (20), ജോൽസി (38), പ്രിയ (39), രതീഷ് (28), സംഗീത (23), ശിവരാജ് (19), ദർശന (19).
∙കാഞ്ഞങ്ങാട് ദീപ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: മണികണ്ഠൻ മാവുങ്കാൽ (41), ആണ്ടി പറക്കളായി (60), അനീഷ് മാവിലക്കണ്ടി.
∙മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ: നിരഞ്ജ (17), അനഘ (24), ബിന്ദു മോൾ (44), ഹേമന്ത് (18) അജാനൂർ ഇട്ടമ്മലിലെ അബ്ദുൽ റഹ്മാൻ (75), പുല്ലൂർ ഉദയനഗറിലെ ജയശ്രീ(38) എന്നിവരെ മംഗളൂരു ആശുപത്രിയിലേക്കു മാറ്റി.