ADVERTISEMENT

പെരിയ ∙ സിപിഎം നേതാക്കൾക്കു നേരെ സ്ഫോടകവസ്തുവെറിഞ്ഞ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവിനെ കാപ്പ ചുമത്തി വീണ്ടും ജയിലിലടച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അമ്പലത്തറ കണ്ണോത്തെ രതീഷ് എന്ന മാന്തി രതീഷിനെ (42) ആണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തറയിലെ സിപിഎമ്മിന്റെയും സിഐടിയുവിന്റെയും സജീവ പ്രവർത്തകനായിരുന്ന രതീഷ് അടുത്ത കാലത്താണ് സംഘടനയുമായി അകന്നത്. ഇതു രണ്ടാം തവണയാണ് രതീഷിനെതിരെ കാപ്പ ചുമത്തുന്നത്. മേയ് 20ന് ഇരിയ മുട്ടിച്ചരലിനു സമീപം സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായ രതീഷ് കഴിഞ്ഞദിവസമാണ് ജാമ്യത്തിൽ ഇറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com