ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വാറന്റ് പ്രതികളെ പിടികൂടി അകത്താക്കുന്ന തിരക്കിലായിരുന്നു ഇന്നലെ പൊലീസ്. ആ തത്രപ്പാടിനിടെ ഒരബദ്ധം – പ്രതി മാറിപ്പോയി. വാറന്റ് പ്രതിയെന്നു കരുതി പൊലീസ് കോടതിയിലെത്തിച്ച ആളെ പ്രതിയല്ലെന്നു കണ്ട് പിന്നീട് വിട്ടയച്ചു. ഹൊസ്ദുർഗ് കോടതി പരിസരത്താണ് ഇന്നലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ജില്ലയിൽ ഇന്നലെ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വാറന്റ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രതിയല്ലാത്ത ആളെയും ബേക്കൽ പൊലീസ് പിടികൂടിയത്. 2023ൽ പള്ളിക്കരയിൽ നടന്ന അടിപിടിക്കേസിലെ പ്രതിയായിരുന്നു പൊലീസ് കൊണ്ടുവന്നയാൾ. എന്നാൽ, ഈ കേസ് പിന്നീട് ഒത്തുതീർപ്പാക്കിയിരുന്നു. ഇതേ കേസിൽ മറ്റൊരാളെ പിടികൂടാൻ ബാക്കിയുണ്ടായിരുന്നു. അയാളെന്നു കരുതിയാണ് ഇപ്പോൾ പ്രതിയല്ലാത്ത ആളെ പൊലീസ് കോടതിയിൽ എത്തിച്ചത്.

വിവരമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തെത്തി കേസില്ലെന്ന് വ്യക്തമാക്കുകയും രേഖകൾ കാണിക്കുകയും ചെയ്തു. കോടതി ജൂനിയർ സൂപ്രണ്ട് പിന്നീട് രേഖകൾ പരിശോധിക്കുകയും ഇയാളല്ല പ്രതിയെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ വിട്ടയച്ചു. എന്നാൽ, കസ്റ്റഡിയിൽ എടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയോ മജിസ്ട്രേട്ടിന് മുൻപിൽ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു.

English Summary:

An Onam special drive by the Kanhangad police took an unexpected turn yesterday when an innocent individual was wrongfully arrested and presented before the Hosdurg Court due to mistaken identity. This incident sheds light on the potential pitfalls of such large-scale operations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com