ADVERTISEMENT

മയിച്ച ∙ ആയിരത്തോളം കുടുംബങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന ജലസംഭരണിയായ രണ്ട് കിണറുകൾ ദേശീയപാത വികസനത്തിന് വേണ്ടി രണ്ട് ദിവസത്തിനുള്ളിൽ മൂടുമെന്ന് ബന്ധപ്പെട്ട അധികൃതരുടെ മുന്നയിറിപ്പ്. പകരം സംവിധാനം സംബന്ധിച്ച് വ്യക്തതയുമില്ല. 4 ഗ്രാമങ്ങളിലെ ആയിരത്തോളം ജനങ്ങളുടെ കുടിവെള്ളം മുട്ടുമെന്ന് ഉറപ്പായി. ചെറുവത്തൂർ പഞ്ചായത്തിലെ മയിച്ച പടിഞ്ഞാറ്, വെങ്ങാട്ട്, മുണ്ടക്കണ്ടം, കാട്ടുതല എന്നീ ഗ്രാമങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ചെറുവത്തൂർ കൊവ്വലിലുള്ള ജല അതോറിറ്റി ഓഫിസിന് സമീപത്തെ ജലസംഭരണിയായ കിണറും സമീപത്തെ മറ്റൊരു കിണറുമാണ് ദേശീയ പാത വികസനത്തിന്റെ ഭാഗമായി മൂടുവാൻ തയാറെടുക്കുന്നത്.

വിവരം നേരത്തെതന്നെ നിർമാണവുമായി ബന്ധപ്പെട്ട അധികൃതർ നൽകിയതായിട്ടാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച വ്യക്തത ഇനിയും പഞ്ചായത്ത് അധികൃതർക്കും ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. എന്നാൽ ജലസംഭരണികൾ പൊളിച്ച് മാറ്റുമെന്ന കാര്യം ജല അതോറിറ്റി അധികൃതരെ അറിയിച്ചതായിട്ടാണ് വിവരം. അതെ സമയം ജലസംഭരണികൾ മൂടുന്നതിന് ആവശ്യമായ നടപടികളുമായി ബന്ധപ്പെട്ടവർ മുന്നോട്ട് പോകുന്നുവെന്നാണ് വിവരം. രണ്ട് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. 

 അതെസമയം പകരം സംവിധാനം ഒരുക്കാതെ ജലസംഭരണി പൊളിച്ച് മാറ്റിയാൽ അത് വലിയ പ്രശ്നങ്ങൾക്ക് ഇട വരുത്തുമെന്ന് ഉറപ്പാണ്. ആയിരത്തോളം കുടുംബങ്ങളുടെ ശുദ്ധജലം ഇല്ലാതാകുന്ന അവ്സഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

English Summary:

Two key wells supplying drinking water to 1,000 families in Mayicha, Kerala are scheduled to close for national highway construction. With no clear alternative water source, residents face an imminent crisis.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com