ADVERTISEMENT

കൊട്ടാരക്കര∙ സിപിഎം വനിതാ കൗൺസിലറുടെ വീട്ടിൽ വൈദ്യുതി മോഷണം. ഫ്യൂസ് ഊരിയ വൈദ്യുതി ബോർഡ് അധികൃതർ 318000 രൂപ പിഴ ഈടാക്കി. കൊട്ടാരക്കര നഗരസഭ അമ്പലപ്പുറം വാർഡ് കൗൺസിലർ ഷീലയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്. 

പിഴ അടച്ചതോടെ രാത്രി വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു. പിഴ തുകയായി 2,74000 രൂപയും കേസിലെ തുടർ നടപടികൾ ഒഴിവാക്കുന്നതിനായി 44000 രൂപയും ബോർഡ് അധികൃതർ ഈടാക്കിയതായാണ് വിവരം. വൈദ്യൂതി മോഷണത്തിനാണ് നടപടി സ്വീകരിച്ചതെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com