ADVERTISEMENT

അടിവാരം ∙ മീനച്ചിലാറ്റിൽ വളർന്ന ഇലിപ്പ മരത്തിനു മുകളിൽ ഏറുമാടം തയാറാക്കി യുവാക്കൾ. വാഴയിൽ കുട്ടിച്ചന്റെ നേതൃത്വത്തിൽ എട്ടോളം ചെറുപ്പക്കാർ ചേർന്നാണ് ഏറുമാടത്തിന് ആശയമിട്ടത്. ശിഖരങ്ങൾക്കിടെ കവുങ്ങിന്റെ തടി വിലങ്ങനെ ചേർത്തുകെട്ടി പ്ലാറ്റ്ഫോം തയാറാക്കി. മഴ നനയാതെ പനയോല കൊണ്ടു മേൽക്കൂരയും ചവിട്ടിക്കയറാൻ മുളകൊണ്ട ഗോവണിയും തീർത്തു.ജിതിൻ, ജോഷി, അംബരീഷ്, രാഹുൽ, നിതിൻ, ജയോൺ, സെബിൻ, ടോം എന്നിവർ ചേർന്നാണ് ഏറുമാടം തയാറാക്കിയത്.

ആറ്റുവെള്ളത്തിന്റെ തണുപ്പും കിളികളുടെയും വെള്ളമൊഴുക്കിന്റെയും ശബ്ദവും ചേർന്ന അന്തരീക്ഷമുള്ള ഇവിടം ആരുടെയും മനസ്സ് കുളിർപ്പിക്കും. അധികം ആളെത്താത്ത വനസദൃശ്യമായ മേഖലയാണ്. കുന്തിരിക്കം, കമ്പകം, മുള, ആറ്റുവഞ്ചി തുടങ്ങിയ വൃക്ഷങ്ങളും ഇവിടെയുണ്ട്. കമുകിൻതടി മാസങ്ങൾക്കുള്ളിൽ നശിച്ചു പോകുമെങ്കിലും പുനരുദ്ധരിച്ചു നിലനിർത്താനാണ് ഇവരുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com