ADVERTISEMENT

പന്തീരാങ്കാവ്  ∙ വിവാഹ സൽക്കാരച്ചടങ്ങിനു നവവധുവിന്റെ എറണാകുളത്തെ വീട്ടിൽ നിന്നു കോഴിക്കോട്ടെ വരന്റെ വീട്ടിൽ എത്തിയ 30 അംഗ സംഘത്തിനു മുന്നിൽ നവവധു എത്തിയത് ദേഹമാസകലം പരുക്കുകളുമായി. വധുവിന്റെ ശരീരമാകെ പരുക്കേറ്റതു അന്വേഷിച്ച ബന്ധുക്കൾ പിന്നീട് വീട്ടിൽ നിന്നിറങ്ങി ഒന്നടങ്കം പൊലീസ് സ്റ്റേഷനിൽ എത്തി. ഒടുവിൽ വധുവിന്റെ പിതാവിന്റെ പരാതിയിൽ വരനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് വിവാഹ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചു യുവതിയുമായി ബന്ധുക്കൾ വൈകിട്ട് എറണാകുളത്തേക്കു തിരിച്ചു. 

പന്നിയൂർകുളം തെക്കേ വളളിക്കുന്ന് സ്വദേശി രാഹുലിനെതിരെയാണ് ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തത്. കഴിഞ്ഞ അഞ്ചിനായിരുന്നു പറവൂർ സ്വദേശിനിയുമായി വിവാഹം. ഏഴാം ദിന സൽക്കാരത്തിന് പലഹാരങ്ങളും പാത്രങ്ങളുമായി വധുവിന്റെ വീട്ടുകാർ എത്തിയപ്പോഴാണ് പ്രശ്നങ്ങൾ മനസ്സിലായത്.  ശരീരത്തിൽ രക്ത പാടും മുറിവും കണ്ടു യുവതിയുടെ ബന്ധുക്കൾ സംഭവം അന്വേഷിച്ചപ്പോഴാണ് മർദനത്തിന്റെ വിവരങ്ങൾ പറഞ്ഞത്. പിന്നീട് ഇവർ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.  വിവാഹമോതിരവും താലിയും കൈമാറിയതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com