അടിപ്പാത കോഹിനൂരിന്റെ ആവശ്യത്തിൽ ചർച്ച കലക്ടറേറ്റിൽ
Mail This Article
തേഞ്ഞിപ്പലം ∙ കോഹിനൂരിൽ ദേശീയപാതയുടെ ഭാഗമായി അടിപ്പാത വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റി ചെയർമാൻ 4ന് 10ന് ചർച്ചയ്ക്ക് എത്തും.ജില്ലാ വികസനസമിതി യോഗത്തിൽ പി.അബ്ദുൽ ഹമീദ് എംഎൽഎ ശ്രദ്ധ ക്ഷണിച്ചതിനെ തുടർന്ന് എഡിഎം എൻ.എം.മെഹറലി അറിയിച്ചതാണ് ഇക്കാര്യം. കലക്ടറേറ്റിലാണ് ചർച്ചയ്ക്ക് സജ്ജീകരണം.കോഹിനൂരിൽ അടിപ്പാത വേണമെന്ന ആവശ്യത്തിൽ അതോറിറ്റി തീരുമാനത്തിന് ഹൈക്കോടതി അനുവദിച്ച നാലാഴ്ച സമയ പരിധി അടുത്താഴ്ച തീരുകയാണ്.
എൻഎച്ച് അതോറിറ്റി ചെയർമാൻ പരാതിക്കാരെ കേൾക്കണമെന്നും ആവശ്യമെങ്കിൽ പരിശോധനയ്ക്ക് സമിതിയെ നിയോഗിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.അതേസമയം, കോഹിനൂരിൽ ദേശീയപാത നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഒരുവശത്തെ സർവീസ് റോഡ് നിർമാണം മിക്കയിടത്തും അന്തിമ ഘട്ടത്തിലെത്തി.ആറുവരിപ്പാത നിർമാണവും അതിവേഗം പുരോഗമിക്കുന്നു. അതു കൂടി കഴിഞ്ഞാൽ കോഹിനൂർ രണ്ടായി വിഭജിക്കപ്പെടും.