ADVERTISEMENT

മുംബൈ ∙ എയർ ഹോസ്റ്റസ് ട്രെയ്നിയായ 24 വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ അപ്പാർട്മെന്റിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് സ്വദേശിയായ രുപാൽ ഓഗ്രെ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിൽ ഒരു വർഷമായി ഹൗസിങ് കീപ്പിങ് ജോലി ചെയ്തിരുന്ന വിക്രം അത്‌വാളാണ് (40) പിടിയിലായത്. കയർത്തു സംസാരിച്ചതിന്റെ പ്രതികാരമായി ഞായറാഴ്ച രാത്രി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അന്ധേരി മരോളിലെ കൃഷൻലാൽ മാർവ മാർഗിലെ എൻജി കോംപ്ലക്സിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം പവയിലേക്കു പോയ പ്രതിയെ അവിടെവച്ചാണ് പിടികൂടിയത്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിനു പൊലീസ് കേസെടുത്തു.

എയർ ഇന്ത്യയിലെ ട്രെയ്നിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിലാണ് രുപാൽ മുംബൈയിലെത്തിയത്. സഹോദരിയും സുഹൃത്തും താമസിച്ചിരുന്ന വീട്ടിൽ അവർക്കൊപ്പം തങ്ങുകയായിരുന്നു. ഇരുവരും നാട്ടിലേക്ക് പോയിരിക്കേയാണ് കൊലപാതകം. രുപാലിനെ ഫോണിൽ വിളിച്ചിട്ടു കിട്ടാതെ വന്നതിനെത്തുടർന്ന് ബന്ധുക്കളെത്തി ഫ്ലാറ്റ് തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ  കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com