ADVERTISEMENT

മുംബൈ ∙ ബൈക്ക് ടാക്സി പദ്ധതിക്കെതിരെ ഓട്ടോറിക്ഷാ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഒരുമാസം മുൻപാണ് ൈബക്ക് ടാക്സിക്ക് സർക്കാർ അനുമതി നൽകിയത്. ആപ് അധിഷ്ഠിത സേവനദാതാക്കളായ ഓല, ഊബർ, റാപിഡോ എന്നിവരാണ് ബൈക്ക് ടാക്സി സർവീസുകൾ നടത്താൻ രംഗത്തുള്ളത്. എന്നാൽ, തങ്ങൾക്ക് ഇപ്പോൾ തന്നെ യാത്രക്കാർ കുറവാണെന്ന് പറഞ്ഞ യൂണിയനുകൾ ബൈക്ക് ടാക്സികളെ നഗരത്തിൽ ഓടാൻ അനുവദിക്കുന്നതോടെ സ്ഥിതി വഷളാകുമെന്നതിനാൽ അത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ ഉടമകളുടെ ജീവിതമാർഗം തന്നെ ഇല്ലാതാക്കുന്നതാണ് പദ്ധതിയെന്ന് യൂണിയൻ നേതാവ് ശശാങ്ക് റാവുവും പറഞ്ഞു.

നേരത്തേ ബൈക്ക് ടാക്സിയുടെ ഉപയോഗത്തെപ്പറ്റി പഠിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. മുംബൈ, താനെ, മുംബൈയുടെ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് സേവനം പ്രയോജനപ്പെടും എന്ന റിപ്പോർട്ടിനു പിന്നാലെയാണ് പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്. നിലവിൽ, ബൈക്ക് ടാക്സിയുടെ നിരക്ക് തീരുമാനിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com