പോക്സോ കേസിൽ 40 വർഷം കഠിനതടവ്
Mail This Article
×
പാലക്കാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. നെല്ലിയാമ്പതി കരടി ഡിവിഷൻ മണലാരു എസ്റ്റേറ്റിലെ മനു ദേവനെ (24) ആണു പാലക്കാട് ഫസ്റ്റ് അഡിഷനൽ സെഷൻസ് ജഡ്ജി (പോക്സോ കോടതി) ആർ.വിനായക റാവു വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നൽകണം. ഇല്ലെങ്കിൽ പ്രതി ഒരു വർഷം അധിക കഠിനതടവ് അനുഭവിക്കണം. 2020 ഓഗസ്റ്റ് 31നും സെപ്റ്റംബർ 9നും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ നിന്നു പ്രതിയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്. പാടഗിരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ എ.രമേശ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.