ADVERTISEMENT

ചെർപ്പുളശ്ശേരി ∙ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടു ചിതറിയോടിയ സംഘത്തിലെ പതിനേഴു വയസ്സുകാരനെ തൂതപ്പുഴയിൽ കാണാതായെന്നു സംശയം. വീട്ടുകാരുടെ പരാതിയെത്തുടർന്നു പട്ടാമ്പി അഗ്നിരക്ഷാസേനയും പാലക്കാട്ടെ മുങ്ങൽ വിദഗ്ധരും ഇന്നലെ പകൽ മുഴുവൻ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും വിവരം കിട്ടിയില്ല. ഇന്നു വീണ്ടും തിരച്ചിൽ തുടരും.കാണാതായ വ്യക്തി ഉൾപ്പെടെ 8 പേർ വെള്ളിയാഴ്ച വൈകിട്ട് ആനക്കൽ നരിമട ഭാഗത്തു നിൽക്കുകയായിരുന്നു. ഇതിനിടെ പട്ടാമ്പി റേഞ്ച് എക്സൈസ് സംഘം റെയ്ഡിനെത്തി.

എക്സൈസിനെ കണ്ടു മുഴുവൻ പേരും ചിതറിയോടി. ഇതിൽ പുഴയിൽ ചാടി നീന്തി വീടെത്തിയ യുവാവാണ് തന്റെ കൂടെ ചാടിയ പതിനേഴുകാരനെക്കുറിച്ചു വീട്ടിൽ പറഞ്ഞത്. അപ്പോഴേക്കും രാത്രി പത്തു മണി കഴിഞ്ഞിരുന്നു. ഇന്നലെ രാവിലെയും തിരിച്ചെത്താഞ്ഞതോടെയാണ് വീട്ടുകാർ ചെർപ്പുളശ്ശേരി പൊലീസിൽ പരാതി നൽകിയത്. ചിതറിയോടിയവരിൽ 4 പേർക്കെതിരെ എക്സൈസ് കേസെടുത്തു.

English Summary:

A teenage boy is feared drowned in the Thuthapuzha River in Cherpulassery, Kerala. The boy disappeared in the river while allegedly running from excise officials. Despite a day-long search by rescue teams and divers, he remains missing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com