ADVERTISEMENT

ചെർപ്പുളശ്ശേരി ∙ പുരസ്കാര സമർപ്പണവും സംഗീതാർച്ചനയും കഥകളിയുമായി കളിയരങ്ങിലെ ഭാവഗായകൻ വെണ്മണി ഹരിദാസിനെ അനുസ്മരിച്ചു.കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ വെണ്മണി ഹരിദാസ് അനുസ്മരണ സമിതിയും വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റും ചേർന്നു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ബഹുഭാഷാ പണ്ഡിതനും ജറുസലേം  യൂണിവേഴ്സിറ്റി പ്രഫസറുമായ ഡേവിഡ് ഷൂൾൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ടി.കെ.അച്യുതൻ അധ്യക്ഷനായി.  ഡോ.സുധാ ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

ഈ വർഷത്തെ വെണ്മണി ഹരിദാസ് പുരസ്കാരം (10,000 രൂപ) കഥകളി സംഗീതാധ്യാപകൻ കലാമണ്ഡലം രാജേഷ്മേനോന് നടനും വെണ്മണി ഹരിദാസിന്റെ മകനുമായ ശരത്ദാസ് സമ്മാനിച്ചു. കെ.ബി.രാജ്ആനന്ദ്, രാജേഷ് മേനോൻ, മോഴിക്കുന്നം ദാമോദരൻ നമ്പൂതിരി, യദു വെണ്മണി, എൻ.പീതാംബരൻ, എം.ഡി.ദാസ് എന്നിവർ പ്രസംഗിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി നടന്ന സംഗീതാർച്ചനയിൽ കഥകളി ഗായകരായ മോഹനൻ ശ്രീകൃഷ്ണപുരം, വാഴേങ്കട ആനന്ദൻ, ദീപ പാലനാട്, പി.വി.ശിൽപ, സരിത വിനോദ്, ശരണ്യ മട്ടന്നൂർ, നാരായണൻ പേരാങ്ങല്ലൂർ, ശ്രീദേവൻ ചെറുമിറ്റം, ജിഷ്ണു അത്തിപ്പറ്റ, ശ്യാംകൃഷ്ണൻ എന്നിവർ പങ്കെടുത്തു.


കാറൽമണ്ണ കുഞ്ചുനായർ ട്രസ്റ്റ് ഹാളിൽ വെണ്മണി ഹരിദാസ് അനുസ്മരണത്തോടനുബന്ധിച്ചു നടൻ ശരത്ദാസ് വെണ്മണി ഹരിദാസ് പുരസ്കാരം കലാമണ്ഡലം രാജേഷ് മേനോനു സമ്മാനിക്കുന്നു.
കാറൽമണ്ണ കുഞ്ചുനായർ ട്രസ്റ്റ് ഹാളിൽ വെണ്മണി ഹരിദാസ് അനുസ്മരണത്തോടനുബന്ധിച്ചു നടൻ ശരത്ദാസ് വെണ്മണി ഹരിദാസ് പുരസ്കാരം കലാമണ്ഡലം രാജേഷ് മേനോനു സമ്മാനിക്കുന്നു.

‘കീചകവധം’ കഥകളിയിൽ സുദേഷ്ണയായി രജിത നരിപ്പറ്റ,  സൈരന്ധ്രിയായി വിജയകുമാർ ചമ്പക്കര, കീചകനായി കോട്ടയ്ക്കൽ ഹരികുമാർ,  വലലനായി കലാമണ്ഡലം വിഗ്നേഷ് എന്നിവർ വേഷമിട്ടു. കലാമണ്ഡലം രാജേഷ് മേനോൻ, ശ്രീദേവൻ ചെറുമിറ്റം (സംഗീതം), സദനം ജിതിൻ (ചെണ്ട), ആർഎൽവി സുദേവ് വർമ (മദ്ദളം), കലാമണ്ഡലം ഷിബു.പി.ഉണ്ണിക്കൃഷ്ണൻ (ചുട്ടി) എന്നിവർ പശ്ചാത്തലമൊരുക്കി.

English Summary:

A grand tribute concert and Kathakali performance in Cherpulassery honored the legacy of celebrated musician Venmani Haridas, featuring renowned artists and the presentation of the prestigious Venmani Haridas Award.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com