ADVERTISEMENT

നെയ്യാറ്റിൻകര ∙ വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ തകർത്തുവെന്ന സംശയത്തെ തുടർന്ന് അയൽവാസിയെ വീടു കയറി വെട്ടി. തലയിൽ ആഴത്തിൽ പരുക്കേറ്റ വെൺപകൽ പോങ്ങുവിള ശശി ഭവനിൽ ശശി കുമാർ (55) ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.    സംഭവത്തിൽ അയൽവാസികളായ വെൺപകൽ പോങ്ങുവിള സത്യൻ റോഡിൽ സുരേഷ് (56), വിനോദ് (24) എന്നിവരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു. 3 പ്രതികളിൽ ഒരാളായ അരുൺ (21) ഒളിവിലെന്ന് പൊലീസ്.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം. കഴുത്തിൽ ആണ് വെട്ടിയതെന്നും കൊലപ്പെടുത്തുകയായിരുന്നു ശ്രമമെന്നും പൊലീസ് പറഞ്ഞു. ശശി കുമാർ ഒഴിഞ്ഞു മാറാൻ ശ്രമിച്ചതിനെ തുടർന്ന് തലയിൽ വെട്ടു കൊള്ളുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.പിന്നീട് ശശി കുമാറിനെ ചികിത്സയ്ക്കു വേണ്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന ഭാര്യ സുജി റോസിനെ (46) സുരേഷിന്റെ ഇളയ മകൻ അരുൺ ആശുപത്രി വളപ്പിൽ വച്ചു മർദിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com