ADVERTISEMENT

തിരുവനന്തപുരം∙ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് (കെഎസ്ഡിപി) 117.36 കോടി രൂപ വില വരുന്ന 68 ഇനം മരുന്നുകൾ സപ്ലൈ ചെയ്യാനുള്ള ലെറ്റർ ഓഫ് ഇന്റൻഡ് അനുവദിച്ചു. 2024-25 സാമ്പത്തിക വർഷത്തെ ഓർഡർ ലഭിക്കുന്നതിൽ വന്ന സാങ്കേതിക തടസം ഇതോടെ ഇല്ലാതായി.

സർക്കാർ ആശുപത്രികളിൽ മരുന്ന് സംഭരിച്ചു നൽകുന്ന ചുമതല കേരള മെഡിക്കൽ സർവീസ് കോർപറേഷനാണ്. സാങ്കേതിക തടസം ചൂണ്ടികാട്ടി സാമ്പത്തിക വർഷത്തിന്റെ പകുതിയോളം പിന്നിട്ടിട്ടും കെഎസ്ഡിപിയ്ക്ക് ഓർഡർ നൽകാതെ വന്നതിനെ തുടർന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു.

സെപ്റ്റംബർ 3ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നപരിഹാരത്തിനു വഴിയൊരുങ്ങിയത്. യോഗത്തിൽ മന്ത്രിമാരായ പി.രാജീവ്‌, കെ.എൻ.ബാലഗോപാൽ, വീണ ജോർജ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വകുപ്പ് സെക്രട്ടറിമാർ, കെഎസ്ഡിപി ചെയർമാൻ, എംഡി എന്നിവരും പങ്കെടുത്തിരുന്നു.

English Summary:

After facing technical hurdles, KSDP has secured a major order from the Kerala Medical Services Corporation (KMSC) to supply 68 types of medicines worth Rs 117.36 crore. This comes as a relief after delays in procurement for the financial year 2024-25, which saw direct intervention from Kerala Chief Minister Pinarayi Vijayan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com