പ്രിൻസിപ്പൽമാരുടെ സെൽഫ് ഡ്രോയിങ്, ഡിസ്ബെഴ്സ്മെന്റ് പദവികൾ ഇല്ലാതാക്കിയുള്ള സർക്കാർ ഉത്തരവിനെതിരെ കെപിസിടിഎ
Mail This Article
തിരുവനന്തപുരം∙ പ്രിൻസിപ്പൽമാരുടെ സെൽഫ് ഡ്രോയിങ്, ഡിസ്ബെഴ്സ്മെന്റ് പദവികൾ ഇല്ലാതാക്കിയുള്ള സർക്കാർ ഉത്തരവ് സ്വകാര്യ കോളജ് മേഖലയോടുള്ള സർക്കാരിന്റെ നയം വ്യക്തമാക്കുന്നതാണെന്നും തികച്ചും അധ്യാപക വിരുദ്ധമാണെന്നും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാർ.
സ്വകാര്യ കോളജ് മേഖലയിലെ സാങ്കേതികതകൾ സമയബന്ധിതമായി പരിഹരിക്കാനും ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൃത്യസമയത്തു ലഭിക്കാനുമായി ഉണ്ടാക്കിയ സംവിധാനം ചുവപ്പുനാട മുറുക്കി അധ്യാപകരെ വിഷമിപ്പിച്ചപ്പോഴാണ് കോളജ് പ്രിൻസിപ്പൽമാർക്ക് സെൽഫ് ഡ്രായിങ്, ഡിസ്ബസ്‌മെന്റ് പദവികൾ അനുവദിക്കപ്പെട്ടത്.
സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വൈകിപ്പിച്ചുകൊണ്ട് മറികടക്കാനുള്ള കുറുക്കുവഴിയായിട്ടാണ് ഈ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ശമ്പള കുടിശ്ശികയും ഡിഎ കുടിശ്ശികയും തരാതെ പിടിച്ചുവച്ചിട്ട് മാസശമ്പളം കൂടി വൈകിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമത്തെ ശക്തമായി നേരിടുമെന്ന് കെപിസിടിഎ സംസ്ഥാന കമ്മിറ്റി അറിയിച്ചു.