ADVERTISEMENT

ചെന്ത്രാപ്പിന്നി ∙ 8,9,10 വാർഡുകളിലേക്കു വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണം  മുടങ്ങിയിട്ട് 32 ദിവസം പിന്നിട്ടു. പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് ആദ്യം കുടിവെള്ള വിതരണം മുടങ്ങിയത്. 15 ദിവസം കഴിഞ്ഞാണ് എൻഎച്ച് അധികൃതർ പൈപ്പ് നന്നാക്കിയത്. എന്നിട്ടും വെള്ളമെത്തിയില്ല. 

വാട്ടർ അതോറിറ്റി ജീവനക്കാരും ഒൻപതാം വാർഡ് അംഗം കെ.എസ്. അനിൽകുമാറും ചേർന്ന് റോഡരികിലെ പത്തോളം ഭാഗം കുഴിച്ച ശേഷമാണ് പൈപ്പിലെ ഒരു തടസ്സം കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഐസ് പ്ലാന്റിനു സമീപത്തെ ആൽ മരത്തിന്റെ വേര് പൈപ്പിലൂടെ കയറിയതാണു  വെള്ളമൊഴുക്ക് തടസ്സപ്പെടുത്തിയത്. പത്ത് മീറ്ററോളം നീളത്തിൽ പൈപ്പിനകത്ത് നിന്നു വേര് മാറ്റി. എന്നിട്ടും വെള്ളം പൈപ്പിലെത്തിയില്ല. പെരുന്നാൾ ദിനത്തിൽ  മുസ്‌ലിം ലീഗ് ചാമക്കാലയിൽ സമരം നടത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com