ADVERTISEMENT

പട്ടിക്കാട് ∙ മുടിക്കോടിനു പിന്നാലെ കല്ലിടുക്കിലും ദേശീയപാത സർവീസ് റോഡ് തകർന്നു. പുലർച്ചെയാരംഭിച്ച ഗതാഗതക്കുരുക്ക് രാവിലെ 10 വരെ നീണ്ടു. ചുവന്നമണ്ണിൽ നിന്നും താണിപ്പാടത്തു നിന്നും ദേശീയപാത കുറുകെ കടന്ന് എതിർ ദിശയിലൂടെ ഏതാനും വാഹനങ്ങൾ വന്നതോടെ ഗതാഗതക്കുരുക്ക്  രൂക്ഷമായി. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഏറെദൂരം പാലക്കാടു ഭാഗത്തേക്കുള്ള ട്രാക്കിലൂടെയാണ് ഓടിയത്.

രാവിലെ സ്കൂൾ വാഹനങ്ങളുൾപ്പെടെ വൈകി. വാഹനങ്ങളുടെ നിര പാലക്കാടു ദിശയിൽ 2 കിലോമീറ്റർ വരെ നീണ്ടു. കല്ലുകളും ക്വാറിവേസ്റ്റും ഇട്ട് കുഴികൾ നികത്തിയ ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്. തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണു വലിയ കുഴികൾ. അടിപ്പാത നിർമിക്കുന്നതിനായി പ്രധാന റോഡ് അടച്ചുകെട്ടി സർവീസ് റോഡിലൂടെയാണ് 200 മീറ്റർ ഭാഗത്തു ഗതാഗതം. ദുർബലമായ രീതിയിൽ നിർമിച്ച സർവീസ് റോഡിൽ ഭാരവാഹനങ്ങൾ നിരന്തരം കടന്നുപോകുന്നതോടെ വലിയ കുഴികൾ നിറയുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com