ADVERTISEMENT

തൃശൂർ ∙ മൂന്നു കൊലപാതക കേസുകളിൽ പ്രതിയായ യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. നടത്തറ ഐക്യനഗർ സ്വദേശി സതീഷാണ് (47) കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ വാക്കുതർക്കത്തിനിടെ സുഹൃത്തുക്കളായ മൂന്നു പേരാണു സതീഷിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ 3 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. വളർക്കാവ് അറക്കൽ ഷിജോ (41), പൊന്നൂക്കര കള്ളിയത്ത് സജിതൻ (41), പൂച്ചട്ടി കാഞ്ഞിരത്തിങ്കൽ ജോമോൻ (45) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി 11നാണ് സംഭവം. മറ്റൊരു സുഹൃത്തിന്റെ മകളുടെ പിറന്നാൾ സൽക്കാരത്തിനിടെ 4 പേരും ചേർന്ന് തൃശൂരിൽ വച്ച് മദ്യപിച്ചിരുന്നു. ഇതിനിടയിലുണ്ടായ തർക്കം പരിഹരിക്കാനായാണ് പൂച്ചട്ടി ഗ്രൗണ്ടിന് സമീപം ഇവരെത്തിയത്. എന്നാൽ തർക്കം രൂക്ഷമാകുകയും 3 പേരും ചേർന്ന് സതീഷിനെ വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

സതീഷ് (47)
സതീഷ് (47)

രാത്രി 12നു വഴിയരികിൽ സതീഷ് കിടക്കുന്നത് കണ്ട് വാഹനപകടമാണെന്നു കരുതി നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മലങ്കര വർഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു, ലാലൂർ സ്വദേശി ലാൽജി  എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സതീഷ്. ഈ കേസുകളിൽ സതീഷിന്റെ കൂട്ടുപ്രതികളാണ് ഇന്നലെ സ്റ്റേഷനിൽ കീഴടങ്ങിയ 3 പേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com