ADVERTISEMENT

തരിയോട് ∙ പെൻസിൽ കാർവിങ്ങിൽ ഏഷ്യൻ റെക്കോർഡ് നേടി ബിരുദ വിദ്യാർഥി. പാറത്തോട് അറയ്ക്കപറമ്പിൽ ചെറിയാൻ-ഡെസ്സി ദമ്പതികളുടെ മകൻ ജിത്തു ചെറിയാൻ ആണ് റെക്കോർഡിന് ഉടമയായത്. പതിനാലര മണിക്കൂർ കൊണ്ട് 49 ഏഷ്യൻ രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും 49 പെൻസിലിന്റെ അറ്റത്ത് കൊത്തിയെടുത്ത കരവിരുതാണ് ജിത്തുവിനെ ഏഷ്യ ബുക്ക് ഓഫ്‍ റെക്കോർഡിൽ ഇടം നൽകിയത്.

ലോക്ഡൗൺ ആയതോടെ നേരം പോക്കിന് ആരംഭിച്ച കലാ പ്രകടനം ഏഷ്യൻ റെക്കോർഡിൽ ഇടം പിടിച്ച സന്തോഷത്തിലാണ് ജിത്തുവും കുടുംബവും. പെൻസിൽ കാർവിങ്ങിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും കഴിഞ്ഞ ദിവസം പാറത്തോട് തന്നെയുള്ള ബിബിൻ തോമസ് എന്ന വിദ്യാർഥിക്ക് ലഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com