ADVERTISEMENT

കല്‍പ്പറ്റ∙ ഗാര്‍ഹിക പീഡന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയയാളെ 30 വര്‍ഷത്തിനുശേഷം പിടികൂടി. മാണ്ടാട് മുട്ടില്‍ തടത്തില്‍ അബൂബക്കറിനെ (60) ആണ് കല്‍പ്പറ്റ പൊലീസ് മലപ്പുറത്ത് വച്ച് പിടികൂടിയത്. 1994-ല്‍ ഭാര്യയെ വീട്ടില്‍ വച്ച് അടിച്ചും ചവിട്ടിയും ദേഹോപദ്രവം ഏല്‍പിച്ചും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും പീഡിപ്പിച്ച കേസിലാണ് ജാമ്യത്തിലിറങ്ങി മുങ്ങിയത്. മലപ്പുറം ചന്തപറമ്പില്‍ മറ്റൊരു വിവാഹം കഴിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എ.യു.ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ്‌സിപിഒ സാജിദ്, സിപിഒ സാഹിര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com