ADVERTISEMENT

ന്യൂഡൽഹി ∙ നാഷനൽ കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച് ആൻഡ് ട്രെയ്നിങ് (എൻസിഇആർടി) ഇനി കൽപിത സർവകലാശാല. എൻസിഇആർടിയുടെ സ്ഥാപക ദിനാഘോഷച്ചടങ്ങിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കുട്ടികളിൽ സമഗ്ര വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബാലഭവനുകളെയും ബാലവാടികകളെയും എൻസിഇആർടിയുടെ കീഴിലാക്കാനും തീരുമാനിച്ചു. 

Read Also : വിദ്യാർഥി വിവരം: ആശയക്കുഴപ്പം സൃഷ്ടിച്ച് സർക്കാർ സർക്കുലർ

നേരത്തെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമെന്ന അംഗീകാരം നേടാൻ എൻസിഇആർടി ശ്രമം നടത്തിയിരുന്നെങ്കിലും കേന്ദ്രം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണു കൽപിത സർവകലാശാലയ്ക്കുള്ള അപേക്ഷ സമർപ്പിച്ചത്. 

 

എൻസിഇആർടിയുടെ കീഴിൽ വിവിധ റീജനൽ എജ്യുക്കേഷൻ സെന്ററുകൾ നിലവിലുണ്ട്. ഇവിടത്തെ കോഴ്സുകൾക്ക് മറ്റു സർവകലാശാലകളാണു സർട്ടിഫിക്കറ്റ് നൽകുന്നത്. കൽപിത സർവകലാശാല പദവി ലഭിക്കുന്നതോടെ നേരിട്ടു ബിരുദം നൽകാനാകും.

 

Content Summary : NCERT granted deemed university status

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com