ADVERTISEMENT

ദോഹ∙ലോകകപ്പിന്റെ ലോഗോ പതിച്ച കറൻസിയും നാണയങ്ങളും പുറത്തിറക്കി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) . ലോകകപ്പ് നടക്കുന്ന 2022 എന്ന വർഷത്തെയും ഫിഫയുടെ 22-ാമത് ലോകക്കപ്പിനെയും സൂചിപ്പിച്ചു കൊണ്ട് 22 റിയാലിന്റെ കറൻസിയും വ്യത്യസ്ത ഡിസൈനുകളിലുള്ള 10 നാണയങ്ങളുമാണു പുറത്തിറക്കിയത്.

 ഫിഫ ലോകകപ്പ് ലോഗോ പതിച്ച നോട്ടും നാണയങ്ങളും.
ഫിഫ ലോകകപ്പ് ലോഗോ പതിച്ച നോട്ടും നാണയങ്ങളും.

ക്യുസിബി ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽതാനിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ചേർന്നാണ് കറൻസി പുറത്തിറക്കിയത്. ഫിഫയും ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി സഹകരിച്ചായിരുന്നു പരിപാടി. 22 റിയാലിന്റെ  കറൻസിക്ക് 75 റിയാൽ നൽകണം.  എന്നാൽ വിപണി മൂല്യം 22 റിയാൽ എന്നതിൽ മാറ്റമില്ല. ബാങ്കുകൾ, പണവിനിമയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും നോട്ടും നാണയങ്ങളും വാങ്ങാം.

കറൻസിയുടെ പ്രത്യേകതകൾ 

കറൻസിയുടെ ഒരു വശത്ത് ഉദ്ഘാടന വേദിയായ അൽ ബെയ്ത്തിന്റെയും മറുവശത്ത് ഫൈനൽ വേദിയായ ലുസെയ്‌ലിന്റെയും ചിത്രങ്ങൾ പതിച്ചിട്ടുണ്ട്. പശ്ചാത്തലത്തിൽ ഖത്തറിന്റെ ദേശീയ എംബ്ലവും ദോഹയുടെ ആകാശവും സുബാറ ഫോർട്ടുമാണ്. ഖത്തറിന്റെ ഫുട്‌ബോൾ ചരിത്രം പ്രതിഫലിപ്പിക്കുന്നതാണു കറൻസി. പോളിമർ ഉപയോഗിച്ചു നിർമിച്ച ആദ്യത്തെ നോട്ടാണ് എന്ന പ്രത്യേകതയുമുണ്ട്. മനോഹരമായ ഡിസൈനിൽ ഉയർന്ന ഗുണനിലവാരത്തിലുള്ള ഉൽപന്നങ്ങൾ കൊണ്ടാണ് നോട്ടും നാണയങ്ങളും നിർമിച്ചത്.

English Summary : Qatar Central Bank unveils World Cup commemorative banknote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com