ADVERTISEMENT

ന്യൂയോർക്ക്∙ ഐക്യരാഷ്ട്രസഭ പാക്കിസ്ഥാൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 

ജനുവരി 16 തിങ്കളാഴ്ച ന്യൂയോർക്കിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലാണ്  (യുഎൻഎസ്‌സി) ഈ സുപ്രധാന തീരുമാനമെടുത്തത്. മക്കിയെ ഇന്ത്യയും അമേരിക്കയും തീവ്രവാദ പട്ടികയിൽ നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു .  

മക്കി ലഷ്‌കർ-ഇ-തയിബ (എൽഇടി) തലവനും 26/11 സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ സഹോദരീ ഭർത്താവാണ്, കൂടാതെ തീവ്രവാദ സംഘടനയിൽ വിവിധ മുതിർന്ന റോളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. 

 

ജമ്മു കശ്മീരിൽ പണം സ്വരൂപിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും  യുവാക്കളെ സമൂലവൽക്കരിക്കാനുള്ള ഒരു ദൗത്യത്തിൽ പ്രവർത്തിക്കുന്ന ഒരു ഭീകരനായാണു മക്കി അറിയപ്പെടുന്നത്.യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച്, 2020-ൽ ഒരു പാക്കിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി മക്കിയെ തീവ്രവാദ ഫണ്ടിങ് കേസിൽ തടവിനു ശിക്ഷിച്ചിരുന്നു.

 

യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ 1267 അൽ-ഖായിദ ഉപരോധ സമിതിയുടെ കീഴിൽ മക്കിയെ ലിസ്റ്റ് ചെയ്യാനുള്ള ഇന്ത്യയും യുഎസും സംയുക്ത നിർദ്ദേശം കഴിഞ്ഞ വർഷം ജൂണിൽ അവസാന നിമിഷം ചൈന തടഞ്ഞിരുന്നു.എന്നാൽ  ഇത്തവണ ചൈന അതിനു മുതിർന്നില്ല.

English Summary : Pakistan's Abdul Rehman Makki listed as global terrorist by UN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com