ADVERTISEMENT

മയാമി∙ പ്രതിരോധ രഹസ്യങ്ങൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. 37 കുറ്റങ്ങൾ നിലനിൽക്കുമെന്ന് മയാമി ഫെഡറൽ കോടതി പറഞ്ഞു.

 

കോടതിയില്‍ ഹാജരായ ട്രംപിനെ അറസ്റ്റ് ചെയ്തുവെങ്കിലും  കുറ്റവിമുക്ത ഹര്‍ജി നല്‍കിയതിനാൽ അദ്ദേഹത്തെ വിട്ടയച്ചു. കേസില്‍ കൂട്ടുപ്രതിയായ അദ്ദേഹത്തിന്റെ മുന്‍ സഹായി വാള്‍ട്ട് നൗട്ടയും കോടതിയില്‍ ഹാജരായിരുന്നു. വിദേശ യാത്രയ്ക്ക് ഉപാധികള്‍ ഒന്നും വയ്ക്കാതെയാണ് ട്രംപിനെ  കോടതി വിട്ടയച്ചത്. അതേസമയം ട്രംപിനോടും വാള്‍ട്ട് നൗട്ടയോടും കേസിന്റെ വസ്തുതകള്‍ ചര്‍ച്ച ചെയ്യരുതെന്ന് ജഡ്ജി ജോനാഥന്‍ ഗുഡ്മാന്‍ പറഞ്ഞു. കേസിനെക്കുറിച്ചുള്ള ഏത് ചര്‍ച്ചയും അഭിഭാഷകര്‍ മുഖേനയായിരിക്കണമെന്നും ജഡ്ജി പറഞ്ഞു.

 

 കോടതിക്ക് പുറത്ത് ആയിരക്കണക്കിന് ട്രംപ് അനകൂലികളുടെ പ്രതിഷേധ പ്രകടനം നടത്തി. കേസിന്റെ ഫലം എന്തായാലും പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തില്‍ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ മാരലഗോയിലെ വസതിയിൽനിന്ന് കെട്ടുകണക്കിനു രേഖകളാണ് എഫ്ബിഐ കഴിഞ്ഞ വർഷം കണ്ടെടുത്തത്.

 

2021 ജനുവരിയിൽ ഓഫിസ് വിട്ടശേഷം വൈറ്റ് ഹൗസിൽ നിന്ന് മാമാരലഗോയിലെ വസതിയിലേക്കു കൊണ്ടുവന്ന നൂറുകണക്കിന് രഹസ്യ രേഖകൾ ട്രംപ് മനഃപൂർവം കൈവശം വച്ചതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. 

 

English Summary: Donald Trump arrested and released on bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com