ADVERTISEMENT

ഷിക്കാഗോ ∙ നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഡസ്പ്ളയിൻസിലുള്ള കെസിഎസ് സെന്റെറിൽ വച്ച് നടന്നു. ശ്രേയ മഹേഷിന്റെ ഈശ്വരപ്രാർഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ എം.ആർ.സി പിള്ളയും മറ്റു ബോർഡ് അംഗങ്ങളും കൂടി ഭദ്രദീപം കൊളുത്തി.

nair-association-chicago-onam-celebration

പ്രസിഡന്റ് അരവിന്ദ് പിള്ള സദസിനെ സ്വാഗതം ചെയ്തു. കൂടാതെ ഏവർക്കും ഓണാശംസകൾ നേരുകയും ചെയ്തു. ഓണാഘോഷ പരിപാടികൾ സ്പോൺസർ ചെയ്തവരേയും അതുപോലെതന്നെ ഓണാഘോഷത്തിന്റെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തവരേയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

nair-association-chicago-onam-celebration

ധന്യ നായർ, ആശ, ദീപക്, ഉമ മഹേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കിയ അത്തപൂക്കളം ചടങ്ങിനെ ധന്യമാക്കി. കലാപരിപാടികൾക്ക് ദീപു നായരും, ബിന്ധ്യ നായരും നേതൃത്വം നൽകി. അഞ്ചു നവീനും ടീമും അവതരിപ്പിച്ച തിരുവാതിര, ടീം ഗും ഗുരു, സൗപർണിക കലാക്ഷേത്ര, ഗോപിക ഡാൻസ് അക്കാഡമി, ഷിക്കാഗോ മണവാളൻസ്, തേജോ ലക്ഷ്മി, ബിമൽ നായർ, സെറാഫിൻ ബിനോയി, ശ്രുതി മഹേഷ്, മജു പിള്ള, അഞ്ചു മനീഷ്, മനിഷ് നായർ, ദിപു നായർ, ധന്യ നായർ എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓംകാരം ഷിക്കാഗോയുടെ ചെണ്ടമേളവും സദസ്സിനു നവ്യാനുഭൂതി നൽകി.

nair-association-chicago-onam-celebration
nair-association-chicago-onam-celebration
nair-association-chicago-onam-celebration
nair-association-chicago-onam-celebration
nair-association-chicago-onam-celebration
nair-association-chicago-onam-celebration
nair-association-chicago-onam-celebration
nair-association-chicago-onam-celebration

ദീപക് നായർ, അജി പിള്ള, ജിതേന്ദ്ര കൈമൾ, പ്രസാദ് ബാലചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ സദ്യ അതിഥികളുടെ മനവും വയറും നിറച്ചു. അസോസിയേഷൻ ബോർഡ് അംഗങ്ങളായ, രാജഗോപാലൻ നായർ, രഘുനാഥൻ നായർ, വിജി നായർ, ചന്ദ്രൻപിള്ള, സുരേഷ് ബാലചന്ദ്രൻ തുടങ്ങിയവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മഹേഷ് കൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.‌
(വാർത്ത: സതീശൻ നായർ)

English Summary:

Nair Association Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com