ADVERTISEMENT

കൊൽക്കത്ത ∙ പുത്തൻ ഉൻമേഷമെന്നും ഗംഭീര തിരിച്ചുവരവെന്നുമുള്ള പ്രഖ്യാപനവുമായി ഇത്തവണ തിരഞ്ഞെടുപ്പു നേരിട്ട ബംഗാളിലെ സിപിഎമ്മിന് 2 സീറ്റിലൊഴികെ മറ്റെല്ലായിടത്തും കെട്ടിവച്ച കാശുപോയി. മുർഷിദാബാദിൽ മത്സരിച്ച പാർട്ടി സെക്രട്ടറി മുഹമ്മദ് സലിം, ഡംഡമിൽ മത്സരിച്ച മുൻ എംപി സുജൻ ചക്രവർത്തി എന്നിവർക്കാണ് കെട്ടിവച്ച കാശ് നഷ്ടപ്പെടാതിരുന്നത്. ഇതിൽ സലിം രണ്ടാമതെത്തി. സിപിഎം 23 സീറ്റിലാണ് മത്സരിച്ചത്. ഇടത് സഖ്യം 29 മണ്ഡലത്തിലും. സഖ്യകക്ഷികളിൽ ഒരാൾക്കും കെട്ടിവച്ച കാശുകിട്ടിയില്ല. 13 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 8 സീറ്റിൽ കെട്ടിവച്ച കാശുപോയി.

English Summary:

Big defeat for cpm in bengal in loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com