ADVERTISEMENT

ചെന്നൈ ∙ ഓർഡർ ചെയ്ത സാധനങ്ങൾ എത്തിക്കാൻ വൈകിയതിന് അധിക്ഷേപിച്ചതിനെ തുടർന്ന് ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കി. ബികോം പഠനത്തിനിടെ പാർട്‌ടൈം ജോലി ചെയ്യുന്ന കൊളത്തൂർ സ്വദേശി ജെ.പവിത്രനാണു (19) മരിച്ചത്. വീട് കണ്ടുപിടിക്കാൻ വൈകിയതിനാലാണ്  സാധനങ്ങൾ എത്തിക്കാൻ വൈകിയത്.

ഓർഡർ നൽകിയ സ്ത്രീ രൂക്ഷമായി ആക്ഷേപിച്ചതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വൈകിയതിന് സ്ത്രീ പരാതിയും നൽകിയിരുന്നു. ഇതിൽ ക്ഷുഭിതനായ പവിത്രൻ സ്ത്രീയുടെ വീടിനു നേരെ കല്ലെറിഞ്ഞതായി കേസുണ്ട്.  പൊലീസ്  മാതാപിതാക്കളെ വിളിച്ചു വരുത്തുകയും താക്കീത് നൽകി വിട്ടയയ്ക്കുകയുമായിരുന്നു.

English Summary:

Delivery boy committed suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com