ADVERTISEMENT

മാനന്തവാടി ∙ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി ക്രൂരമായി പീഡിപ്പിച്ചെന്നു പരാതി.    രക്തസ്രാവത്തെത്തുടർന്നു കുഴഞ്ഞുവീണ തിരുനെല്ലി സ്വദേശിനിയായ  മുപ്പതുവയസ്സുകാരിയെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ‌ ചികിത്സയിലാണ്. സംഭവത്തിൽ പനവല്ലി സ്വദേശി അജീഷിനെതിരെ തിരുനെല്ലി പൊലീസ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. യുവതി ക്രൂര പീഡനത്തിന് ഇരയായതായി അറിഞ്ഞിട്ടും കേസെടുക്കാനും പ്രതിയെ കസ്റ്റഡിയിലെടുക്കാനും വൈകിയതിൽ ‘പോരാട്ടം’ പ്രവർത്തകർ പ്രതിഷേധിച്ചു. 

വ്യാഴാഴ്ച രാത്രിയാണ് അജീഷ് യുവതിയെ ഫോണിൽ വിളിച്ച് കൂട്ടിക്കൊണ്ടുപോയത്. അവശനിലയിലായ യുവതിയെ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അജീഷ് തന്നെയാണ് ഇന്നലെ വരെ ആശുപത്രിയിൽ യുവതിക്കു കൂട്ടിരുന്നത്. 

ഇന്നലെ ഉച്ചയോടെ യുവതി സഹോദരൻ വഴി പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. 

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ശനിയാഴ്ച തിരുനെല്ലി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. അന്ന് തനിക്കു  പരാതിയില്ലെന്ന് യുവതി അറിയിച്ചതിനെത്തുടർന്ന് മൊഴി രേഖപ്പെടുത്തി പൊലീസ് മടങ്ങി. 

English Summary: Cruel torture on tribal women by marriage promise 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com