ADVERTISEMENT

ശബരിമല ∙ പതിനെട്ടാംപടി കയറുന്നതിനിടെ തീർഥാടകനെ മർദിച്ച പൊലീസുകാർക്ക് എതിരെ തൽക്കാലം നടപടി ഇല്ല. സിസിടിവി  പരിശോധിച്ചതിൽ അടിക്കുന്നത് കണ്ടില്ലെന്നാണു പൊലീസ് പറയുന്നത്. ബെംഗളൂരു മൈസൂരു റോഡ് ടോൾഗേറ്റ് കസ്തൂരി വൈ നഗറിൽ എസ്.രാജേഷിനാണ്(30) മർദനമേറ്റത്. ഞായറാഴ്ച  വൈകിട്ട് 4.30നും 5നും മധ്യേയാണ് സംഭവം നടന്നത്. കൊച്ചുകുട്ടിയുമായി പതിനെട്ടാംപടി കയറുന്നതിനിടെ പൊലീസ്  5 തവണ പുറത്ത് അടിച്ചതായാണു പരാതി. സന്നിധാനം ഗവ. ആശുപത്രിയിൽ ചികിത്സ തേടിയ തീർഥാടകൻ ദേവസ്വം ബോർഡിനു പരാതി നൽകി.

  പൊലീസ് സ്റ്റേഷനിൽ നേരിട്ടു പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. ദേവസ്വം വിജിലൻസ് എസ്പി, സന്നിധാനം എസ്ഐ എന്നിവരുടെ സാന്നിധ്യത്തിലാണ് സിസിടിവി  ദൃശ്യങ്ങൾ പരിശോധിച്ചത്. വലിയ തിരക്കായതിനാൽ അടിക്കുന്നത് കാണാൻ കഴിഞ്ഞില്ലെന്നു പൊലീസ് പറയുന്നു. പതിനെട്ടാംപടിയിൽ സേവനത്തിനുള്ള പൊലീസുകാരുടെ കഷ്ടപ്പാടുകൾ കുറച്ചു കാണാൻ കഴിയില്ലെന്നുമാണ് അവർ പറയുന്ന കാരണങ്ങൾ.‌ അതേസമയം, തീർഥാടകർക്ക്  സുഗമവും സുരക്ഷിതവുമായ ദർശനത്തിന് സൗകര്യമൊരുക്കിയതായി  തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന പൊലീസും അറിയിച്ചു.

കഴിഞ്ഞ ദിവസം പതിനെട്ടാംപടി കയറുന്നതിനിടെ തീർഥാടകനെ മർദിച്ചതായുള്ള പരാതി ഒറ്റപ്പെട്ട സംഭവമാണെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. ഇത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ എഡിജിപിയുമായി സംസാരിച്ചു. വിഷയത്തിൽ ഉന്നത പൊലീസ്  ഉദ്യോഗസ്ഥർ ഗൗരവത്തോടെ ഇടപെട്ടു. തീർഥാടകരോട്  സംയമനത്തോടെ നല്ല പെരുമാറ്റവും ഇടപെടലും വേണമെന്ന് എല്ലാ പൊലീസ് 

English Summary:

No action against policeman who Beaten sabarimala pilgrims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com