ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി; ബെനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ഇ.ഡിയെയും സെബിയെയും അറിയിക്കും
Mail This Article
കണ്ണൂർ ∙ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘമായ ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിലെ ബെനാമി, ഹവാല ഇടപാടുകൾക്കു തെളിവു ലഭിച്ചതായി ആദായനികുതി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. വെളിപ്പെടുത്താത്ത 800 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച തെളിവുകൾ ഇ.ഡിക്കും സെബിക്കും (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) കൈമാറും. ആദായനികുതി വകുപ്പിന്റെ കൊല്ലം യൂണിറ്റ് കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലെ കണ്ടെത്തലുകൾ സംബന്ധിച്ച് 12ന് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
റിപ്പോർട്ടിൽ നിന്ന്:
‘പരിധിയിൽ കവിഞ്ഞ1150 കോടി രൂപയുടെ നിക്ഷേപം എസ്ബി, എഫ്ഡി, ആർഡി അക്കൗണ്ടുകളിലായി സ്വീകരിച്ചിട്ടുണ്ട്. ഇതിൽ പലതും ബെനാമി ഇടപാടുകളാണ്. അക്കൗണ്ട് ഉടമകളെപ്പറ്റിയും പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷിക്കണം. വിവിധ സ്ഥാപനങ്ങൾക്ക് 1680 കോടിയിലധികം രൂപ കോർപറേറ്റ് വായ്പ നൽകിയിട്ടുണ്ട്. ഇതിൽ, 1200 കോടി രൂപ യതിൻ ഗുപ്ത, സോജൻ അവറാച്ചൻ, അജിത് വിനായക എന്നിവരുടെ കമ്പനികൾക്കാണു നൽകിയത്. കൊൽക്കത്തയിലെ ചില കടലാസ് കമ്പനികളിലേക്കടക്കം 20 കമ്പനികളിലേക്കാണു പണം മാറ്റിയത്. യതിൻ ഗുപ്തയുടെ കമ്പനികളാണ് ഇതിൽ അധികവും.