ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാർ നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന പര്യടനത്തിന്റെ ചെലവ് സഹകരണ ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും വഹിക്കാന്‍ നിർദേശം. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് മണ്ഡലങ്ങളിൽ ബഹുജന സദസ്സ് ചേരുക.

സെപ്റ്റംബർ 27ന് പൊതുഭരണ വകുപ്പാണ് പണം ചെലവഴിക്കുന്നതിന് സഹകരണ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും അനുവാദം നൽകണമെന്ന് നിർദേശിച്ചത്. ഈ മാസം മൂന്നിനു സഹകരണ റജിസ്ട്രാർ അനുമതി നൽകി. പര്യടനത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്കും തുക ചെലവഴിക്കാൻ അനുമതി നൽകി ഉത്തരവായി.

സംഘാടക സമിതി ആവശ്യപ്പെട്ടാൽ ഗ്രാമപഞ്ചായത്തുകൾക്ക് 50,000 രൂപയും മുനിസിപ്പാലിറ്റിക്കും ബ്ലോക്ക് പഞ്ചായത്തിനും ഒരു ലക്ഷം, കോർപറേഷനുകൾക്ക് രണ്ടു ലക്ഷം, ജില്ലാ പഞ്ചായത്തിന് മൂന്നു ലക്ഷവും തനതുഫണ്ടിൽനിന്ന് ചെലവഴിക്കാം.

English Summary:

Kerala Cooperative Banks and Cooperative Institutions have been directed to bear the expenses of the tour of the Ministers to the constituencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com