ADVERTISEMENT

മുംബൈ∙ അഭിപ്രായ സ്വാതന്ത്ര്യം അതിരുകടക്കുന്നത് അനുവദിക്കാനാവില്ലെന്നു ബോംബെ ഹൈക്കോടതി. ഓട്ടോ പാർട്‌സ് നിർമാണ കമ്പനിയായ ഹിറ്റാച്ചി അസ്റ്റെമോ ഫൈയ്‌ക്കെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത ജീവനക്കാരനെ പിരിച്ചുവിട്ട കമ്പനിയുടെ നടപടി ശരിവച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് മിലിന്ദ് ജാധവിന്റെ സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.

ശമ്പള വിഷയത്തിൽ കമ്പനിക്കെതിരെ ഫെയ്സ്‌ബുക്കിൽ രണ്ടു തവണ പോസ്റ്റ് ഇട്ടതിനെ തുടർന്നാണ് ജീവനക്കാരനെ പിരിച്ചുവിട്ടത്. നടപടിക്കെതിരെ ജീവനക്കാരൻ ലേബർ കോടതിയെ സമീപിച്ചതോടെ ഉത്തരവ് റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

വിദ്വേഷം വളർത്തുക എന്ന വ്യക്തമായ ഉദ്ദേശത്തോടെയാണു ജീവനക്കാരൻ കമ്പനിക്കെതിരെ പ്രകോപനപരമായി പരാമർശങ്ങൾ പോസ്റ്റ് ചെയ്തതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ സന്ദേശം നൽകേണ്ടതുണ്ട്. തൊഴിലാളിയുടെ അച്ചടക്കം സ്ഥാപനത്തിന്റെ സമാധാനപരമായ നടത്തിപ്പിന് ആവശ്യമാണ്. ഇത്തരം പ്രവണത മുളയിലേ നുള്ളിയില്ലെങ്കിൽ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

English Summary:

Bombay High Court Upholds Termination Of Employee Over Provocative Facebook Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com