ADVERTISEMENT

തിരുവനന്തപരം∙ നിയമസഭയില്‍ ഗവര്‍ണർ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കിയ നടപടിയെ വിമര്‍ശിച്ച് എല്‍‍ഡിഎഫ് നേതാക്കള്‍. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ കളിപ്പാവയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു. നയപ്രഖ്യാപനം അത് നടത്തുന്നയാളുടെ ജനാധിപത്യബോധത്തെ ആശ്രയിച്ചിരിക്കുമെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഭരണഘടനാ ബാധ്യത നിര്‍വഹിച്ചോ എന്ന് ഗവര്‍ണര്‍ ആത്മപരിശോധന നടത്തണമെന്നായിരുന്നു മന്ത്രി കെ.രാജന്റെ പ്രതികരണം. എന്നാല്‍ നയപ്രഖ്യാപനം വെട്ടിച്ചുരുക്കിയത് ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാകാമെന്ന് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. നടപടിയില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

Read Also: സംഭാഷണമോ പുഞ്ചിരിയോ ഉണ്ടായില്ല; ഗവർണറുടെ നീക്കത്തിൽ അമ്പരന്ന് സ്പീക്കറും

ഒരു മിനിറ്റ് 24 സെക്കന്‍ഡില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ നയപ്രഖ്യാപനം പ്രസംഗം അവസാനിപ്പിച്ചത് നിയമസഭയെ അമ്പരപ്പിച്ചിരുന്നു. ഫെഡറലിസത്തിന്‍റെ അന്തസത്ത നിലനിര്‍ത്തണമെന്ന് മാത്രമായിരുന്നു പ്രസംഗത്തില്‍ ഉണ്ടായിരുന്നത്. ആറുമിനിറ്റ് മാത്രമാണ് ഗവർണർ സഭയിലുണ്ടായത്.

നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉണ്ടായിരുന്നു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവയ്ക്കുകയാണ്. വായ്പാപരിധി വെട്ടിക്കുറച്ചത് കടുത്ത പണഞെരുക്കം ഉണ്ടാക്കുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ സാമ്പത്തിക അസമത്വമുണ്ട്. കേന്ദ്രം അടിയന്തരമായി നിലപാട് പുനഃപരിശോധിക്കണമെന്നും നയപ്രഖ്യാപനത്തിൽ വിമർശനം ഉണ്ടായിരുന്നു. 136 ഖണ്ഡികയുണ്ടായിരുന്ന നയപ്രഖ്യാപനത്തില്‍ നാലുഖണ്ഡികകളിലായിരുന്നു വിമര്‍ശനങ്ങള്‍. ഗവർണറുടെ നടപടി നിയമസഭയെ അവഹേളിക്കുന്നതാണെന്ന് പ്രതിപക്ഷവും പ്രതികരിച്ചു. 

English Summary:

Political Reaction On Governor Arif Muhammed Khan's Action In Kerala Assembley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com