ADVERTISEMENT

തിരുവനന്തപുരം ∙ ജീവനൊടുക്കിയ ഇന്‍ഫ്ലുവന്‍സറായ പതിനെട്ടുകാരിയെ സുഹൃത്ത് ബിനോയി പലതവണ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി പൊലീസ്. പോക്‌സോ ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ബിനോയിയെ സിജെഎം കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ബിനോയിയുടെ ഫോണില്‍നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. 

പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ 3 വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ സമയത്താണ് പീഡിപ്പിച്ചത്. 5 മാസം മുന്‍പ് ഇവര്‍ തമ്മില്‍ പിരിഞ്ഞു. 18 വയസ്സാകുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച സാഹചര്യത്തിലാണ് പോക്‌സോ ചുമത്തിയത്. അനധികൃതമായി ഗര്‍ഭഛിദ്രം നടത്തിയതിനു 312-ാം വകുപ്പും ചുമത്തിയിട്ടുണ്ട്. 

പെണ്‍കുട്ടിയെ ബിനോയി ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. ബിനോയിയുമായി പിരിഞ്ഞതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി 10-ാം തീയതി രാത്രിയാണ് വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസം മരിച്ചു.

English Summary:

Instagram Influencer Suffers Repeated Molestation by Friend: Key Information Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com