ADVERTISEMENT

തലശ്ശേരി∙ കണ്ണൂർ എരഞ്ഞോളിയിലെ ബോംബ് നിർമാണത്തിനു പിന്നിൽ സിപിഎമ്മെന്ന് നാട്ടുകാരുടെ ആരോപണം. നേരത്തേയും എരഞ്ഞോളിയിൽ ബോംബ് കണ്ടെത്തിയിട്ടുണ്ടെന്നും അന്ന് പൊലീസിനെ അറിയിക്കാതെ നീക്കം ചെയ്യുകയായിരുന്നെന്നും കഴിഞ്ഞദിവസം ബോംബ് പൊട്ടി മരിച്ച വേലായുധന്റെ അയൽവാസി സീന മാധ്യമങ്ങളോടു പറഞ്ഞു.

‘‘ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ചാണ് ബോംബ് നിർമാണം. പലരും പേടിച്ചാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. വീടുകൾക്ക് നേരെ ബോംബെറിയും. ജീവിക്കാൻ അനുവദിക്കില്ല. ഭയമില്ലാതെ ജീവിക്കാൻ സാധാരണക്കാരായ ഞങ്ങൾക്കും അവകാശമുണ്ട്’’–സീന പറഞ്ഞു.

നേരത്തേ 3 ബോംബാണ് എരഞ്ഞോളിയിൽനിന്ന് കണ്ടെത്തിയത്. അന്ന് പാർട്ടി പ്രവർത്തകർ പൊലീസിനെ അറിയിക്കാതെ എടുത്തുമാറ്റുകയായിരുന്നു. വേലായുധന്റെ മരണം കാരണമാണ് ഇപ്പോഴെങ്കിലും ഇക്കാര്യം പുറത്തറിയുന്നതെന്നും സീന പറഞ്ഞു. സ്ഥലം സന്ദർശിച്ച ഷാഫി പറമ്പിൽ എംപിയോടും നാട്ടുകാർ ഇക്കാര്യങ്ങൾ അറിയിച്ചു.

English Summary:

Locals Accuse CPM of Bomb Making in Kannurs Eranholi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com