ADVERTISEMENT

കോഴിക്കോട്∙ കരുവന്നൂർ കേസിൽനിന്നു തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തൃശൂരിൽ ബിജെപിക്ക് സിപിഎം വോട്ട് ചോർത്തി കൊടുത്തതെന്ന് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കെ.മുരളീധരൻ. സിപിഐ എതിർത്തിട്ടും ഇ.ഡി അന്വേഷണം നേരിടുന്ന എം.കെ കണ്ണനെ ചെയർമാനാക്കിയാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎമ്മിന്റെ ബൂത്ത് ലെവൽ ഉദ്യോഗസ്ഥര്‍ 56,000 വോട്ട് ബിജെപിക്ക് ചേര്‍ത്ത് കൊടുത്തു. ഒരു ഭാഗത്ത് ബിജെപിയെ കുറ്റം പറയുകയും മറുഭാഗത്ത് ബിജെപിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രിയുടേതെന്നും മുരളീധരൻ പറഞ്ഞു.

പിണറായി വിജയൻ തെറ്റിൽനിന്നു തെറ്റിലേക്ക് പോവുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വം ഉള്ളിടത്തോളം കാലം സിപിഎം കേരളത്തിൽ രക്ഷപ്പെടില്ല. ഏതു ട്രെൻഡിലാണ് കേരളത്തിൽ യുഡിഎഫ് വിജയിച്ചതെന്നും ഈ ട്രെൻഡ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായിക്കുമോയെന്നും യുഡിഎഫ് പഠിക്കണമെന്നും മുരളീധരൻ പറഞ്ഞു.

‘‘2019ലെ അനുഭവം മുന്നിലുണ്ട്. അന്ന് ഇതിനേക്കാൾ ഒരു സീറ്റ് അധികം കോൺഗ്രസ് ജയിച്ചിരുന്നു. പക്ഷേ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് തോറ്റു. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം പഠിച്ച് ഈ നേട്ടം അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തണം. ടി.പി കേസിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ യുഡിഎഫ് അനുവദിക്കില്ല. നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും.’’ – മുരളീധരൻ പറഞ്ഞു.

English Summary:

K Muraleedharan Slams CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com