ADVERTISEMENT

കട്ടക് ∙ ഒഡീഷയില്‍ ചികിത്സയുടെ പേരിൽ പെൺകുട്ടിയുടെ തലയിൽ സൂചികൾ കുത്തിയിറക്കിയ ചികിൽസകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലംഗീറിൽ പത്തൊൻ‌പതുകാരിയുടെ തലയിൽ, താന്ത്രികചികിൽ‌സകൻ എന്നവകാശപ്പെടുന്ന സന്തോഷ് റാണയാണ് 18 സൂചികൾ കുത്തിയിറക്കിയത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

നാലു വർഷമായി രോഗബാധിതയായ പെൺ‌കുട്ടിയെ പല ഡോക്ടർമാരെയും കാണിച്ചിട്ടും രോഗം ഭേദമായില്ല. തുടർന്നാണ് ചികിൽസയ്ക്കായി മാതാപിതാക്കൾ സന്തോഷിന്റെ വീട്ടിലെത്തിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ചികിത്സയ്ക്കിടെ കുട്ടിയെ ഇയാൾ മറ്റൊരു മുറിയിലേക്ക് മാറ്റി. ഒരു മണിക്കൂറിനു ശേഷം പുറത്തു വന്ന പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് തലയിൽ സൂചികൾ തറച്ചതായി ശ്രദ്ധയിൽപ്പെട്ടത്. എട്ട് സൂചികൾ യുവതിയുടെ പിതാവ് നീക്കം ചെയ്തു. പിന്നാലെ ആശുപത്രിയിൽ നടത്തിയ സിടി സ്കാനിൽ 10 സൂചികൾ കൂടി തലയ്ക്കുള്ളിലുള്ളതായി കണ്ടെത്തുകയായിരുന്നു. അവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

ചികിത്സയ്ക്കിടെ ബോധരഹിതയായെന്നും അതിനാൽ സൂചികൾ കുത്തിയിറക്കിയത് തനിക്ക് ഓർമയില്ലെന്നുമാണ് പെൺ‍കുട്ടി പറയുന്നത്. അറസ്റ്റിലായ സന്തോഷിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. 

English Summary:

Tantric Healer Arrested in Odisha for Inserting Needles in Girl's Head During Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com