ADVERTISEMENT

ആലപ്പുഴ∙ പൊലീസ് സേനയിൽ ചേരുന്നവർ ജോലി ഭാരം താങ്ങാനാകാതെ ജീവനും കൊണ്ടു രക്ഷപ്പെടുകയാണെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. കേരള പൊലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാറിലാണ് അദ്ദേഹത്തിന്റെ പരാമർശം. ‘വർത്തമാനകാല പൊലീസിലെ ജോലി സമ്മർദങ്ങളും മാധ്യമ സമീപനവും’ എന്നതായിരുന്നു സെമിനാർ വിഷയം. മനുഷ്യനാൽ അസാധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്. ഉന്നത പൊലീസുദ്യോഗസ്ഥരും സർക്കാരും ഇക്കാര്യം പരിശോധിക്കണമെന്നും അലക്സാണ്ടർ ജേക്കബ് അഭിപ്രായപ്പെട്ടു.

രണ്ടു ലക്ഷം കേസ് അന്വേഷിക്കേണ്ട സ്ഥാനത്ത് പ്രതിവർഷം 12.5 ലക്ഷം കേസാണ് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ജോലിഭാരം മൂലം നാലു വർഷത്തിനിടെ 81 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു. 890 പേർ അച്ചടക്ക നടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നു. 193 സബ് ഇൻസ്പെക്ടർമാർ ജോലിയിൽ പ്രവേശിച്ചതിൽ 27 പേർ മാസങ്ങൾക്കകം ജോലി രാജിവച്ച് പ്യൂൺ, ക്ലർക്ക് ജോലികൾക്കു പോയി. 100 പേർ പൊലീസ് ജോലിക്കു കയറിയാൽ 6 മാസത്തിനകം 25 പേർ രാജിവച്ചു പോകുന്ന സ്ഥിതിയാണെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു.

സംസ്ഥാനത്തു പ്രഖ്യാപിച്ച പൊലീസ് സർവകലാശാല യാഥാർഥ്യമായിരുന്നെങ്കിൽ ജോലിയിൽ നിന്നു പോയവർക്കും വിരമിച്ചവർക്കും വിദേശരാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തോടെ ജോലി ലഭിക്കുമായിരുന്നു. പൊലീസ് സർവകലാശാലയുടെ എല്ലാ പ്രവർത്തനങ്ങളും 6 മാസം മുൻപ് നിലച്ചു. ഒരു ധനമന്ത്രിയും കുറച്ച് ഉദ്യോഗസ്ഥരും ചേർന്ന് ആ സർ‌വകലാശാലയെ ശാന്തികവാടത്തിൽ അടക്കം ചെയ്തെന്നും  അദ്ദേഹം പറഞ്ഞു.

English Summary:

Job pressures ex dgp Alexander Jacob kerala seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com